തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിൽ പണമിടപാടുകാരനെ അജ്ഞാത സംഘം വെട്ടിക്കൊന്നു. കഴിഞ്ഞ 17നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. പ്രമുഖ പണമിടപാടുകാരിൽ ഒരാളായ ടി.വി.ആർ.മനോഹറിനെയാണ് സുഹൃത്തുക്കളുടെ മുന്നിൽവെച്ച് ഒരു സംഘം വെട്ടിക്കൊന്നു. ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. മനോഹറിന് ഹോസ്റ്റലുകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളുണ്ട്.

ഇന്നലെ രാത്രി മനോഹർ വേളാങ്കണ്ണി മണിവേലിലുള്ള ഓഫീസിൽ ഇരിക്കുകയായിരുന്നു. ഓഫീസിലെ കസേരയിൽ ഇരുന്ന് പണം എണ്ണുന്നത് സിസിടിവി വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. പെട്ടെന്ന് ഓഫീസ് മുറിയിൽ അതിക്രമിച്ച് കയറിയ അജ്ഞാതരായ മൂന്ന് അക്രമികൾ മനോഹറിനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ നിന്ന് ആദ്യം രക്ഷപ്പെട്ടു. എന്നാൽ ഒടുവിൽ മൂന്ന് അക്രമികൾ മനോഹറിനെ കീഴ്പ്പെടുത്തി. തുടർന്ന് മനോഹറിനെ ക്രൂരമായി വെട്ടിമുറിച്ചു. അരിവാളുകൊണ്ട് കൈ വെട്ടിമാറ്റി. ശബ്ദം കേട്ട് ഓടിയെത്തിയവരെയെല്ലാം അക്രമികൾ ഭീഷണിപ്പെടുത്തി. തുടർന്ന് ബൈക്കിൽ അക്രമികൾ രക്ഷപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസ് മനോഹറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ദാരുണമായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിൽ തന്നെ പ്രവർത്തിക്കുന്ന മറ്റൊരു പണമിടപാട് സ്ഥാപനവുമായി മനോഹറിന് തർക്കമുണ്ടായിരുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെങ്കിലും ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവർ തമ്മിൽ നേരത്തെ പലതവണ തർക്കങ്ങളുണ്ടായിരുന്നതായും ഇത് വെല്ലുവിളിയായി മാറിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം, പ്രതികളെ പിടികൂടാൻ തമിഴ്‌നാട് നാഗപട്ടണം പോലീസ് മൂന്ന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക