ദില്ലി: തിരക്കേറിയ റോഡിന്റെ നടുവില്‍ മേശയും കസേരയുമിട്ട് മദ്യപിക്കുകയും വിമാനത്തില്‍ പരസ്യമായി പുകവലിക്കുകയും ചെയ്ത യൂട്യൂബ് ഇന്‍ഫ്ലുവന്‍സര്‍ക്കെതിരെ കേസ്. ഇന്‍സ്റ്റ​ഗ്രാമില്‍ ഏറെ ആരാധകരുള്ള ബോബി കതാരിയക്കെതിരെയാണ് ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തത്. ഡെറാഡൂണിലെ റോഡിലിരുന്നാണ് ഇയാള്‍ പരസ്യമായി മദ്യപിച്ചത്. കസേരയിട്ട് ഇരുന്ന്, ടച്ചിങ്സും മദ്യവും വെക്കാനായി മേശയും വെച്ചാണ് ഇയാള്‍ മദ്യപിച്ചത്.

ഇയാളുടെ പരസ്യ മദ്യപാനം കാരണം ​ഗതാ​ഗതം ഏറെ നേരെ തടസ്സപ്പെട്ടിരുന്നു. ജൂലൈ 28നാണ് കതാരിയ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വ്യാപക വിമര്‍ശനത്തിന് കാരണമായി. ‘റോഡുകളില്‍ ആസ്വദിക്കാനുള്ള സമയമാണിതെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. റോഡ് എന്റെ അച്ഛന്റെ വകയാണ് എന്ന ​ഗാനവും പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐപിസി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കതാരിയക്കെതിരെ കേസെടുത്തതായി ഉത്തരാഖണ്ഡ് പൊലീസ് ഔദ്യോഗിക ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തു. വിമാനത്തിനുള്ളില്‍ സിഗരറ്റ് കത്തിച്ചതിന് കതാരിയക്കെതിരെ മറ്റൊരു കേസെടുത്തിട്ടുണ്ട്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ 6.3 ലക്ഷം ഫോളോവേഴ്‌സുള്ളയാണ് കതാരിയ.

കതാരിയ സ്പൈസ് ജെറ്റ് വിമാനത്തിനകത്ത് സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. സംഭവം അന്വേഷിച്ചുവരികയാണെന്നും ഇത്തരം അപകടകരമായ നടപടികള്‍ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എസ്ജി 706 വിമാനത്തിനുള്ളിലാണ് ഇയാള്‍ സി​ഗരറ്റ് കത്തിച്ചത്. ഇയാള്‍ക്കെതിരെ ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ സ്‌പൈസ് ജെറ്റ് പരാതി നല്‍കി. യാത്രക്കാര്‍ കയറുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചത്. ഇയാളെ 15 ദിവസത്തേക്ക് വിമാനത്തില്‍ കയറുന്നതിന് വിലക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക