ബംഗളൂരു : പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട മുപ്പത്തിനാലുകാരന്‍ പിടിയില്‍. മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ പട്ടണത്തിനടുത്തുള്ള ഗെജ്ജലഗെരെ ഗ്രാമത്തിലെ മഞ്ജുനാഥാണ് പിടിയിലായത്. പശുവിന്റെ വാല്‍ മുറിച്ചശേഷമാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. സുഹൃത്തിന്റെ പരാതിയിലാണ് കര്‍ണാടക പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പശുക്കളെ ലൈംഗികമായി ഇതിന് മുന്‍പും ഉപദ്രവിച്ചിട്ടുള്ളതായി പ്രതി പറഞ്ഞു. ഇതിനായി തന്റെ ഗ്രാമത്തില്‍ നിന്നും ബംഗളൂരു ജ്ഞാനഭാരതി സര്‍വകലാശാല കാമ്ബസിലേക്ക് പതിവായി പോകുമായിരുന്നു എന്നും, അവിടെ അലഞ്ഞ് തിരിയുന്ന പശുക്കളെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും കൊണ്ടുപോയി പീഡിപ്പിക്കുമായിരുന്നു എന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മഞ്ജുനാഥിന്റെ സ്വഭാവവൈകൃതം കാരണം കുടുംബത്തില്‍ നിന്നും പുറത്താക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെയാണ് ഇയാള്‍ ബംഗളൂരുവിലെത്തി സുഹൃത്തിനൊപ്പം താമസം ആരംഭിച്ചത്. മഞ്ജുനാഥിന്റെ പ്രവൃത്തികളില്‍ സംശയം തോന്നിയ സുഹൃത്ത് ശശികുമാറാണ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം കണ്ടുപിടിച്ച്‌ പൊലീസില്‍ അറിയിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക