മലപ്പുറം: കെ.എം. മാണി അഴിമതിക്കാരനല്ലെന്ന് ഉറക്കെ പറയാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ജോസ് കെ. മാണിക്കെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മാണി ഒരിക്കലും അഴിമതിക്കാരനായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടത് എംഎല്‍എമാര്‍ നിയമസഭയില്‍ കാണിച്ച കോപ്രായങ്ങളെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ അഴിമതിക്കാരനാക്കി. ഇക്കാര്യത്തില്‍ മാപ്പുപറയണം എന്നും പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷത്തിനൊപ്പമാണെന്ന് കരുതി ഇത് അവര്‍ അനുവദിച്ചുകൊടുക്കാന്‍ പാടില്ല. എന്തുചെയ്യണമെന്ന് ജോസ് കെ. മാണിയാണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെഎം മാണിയോട് ഏറ്റവുമധികം ആത്മബന്ധം പുലർത്തിയിരുന്ന രാഷ്ട്രീയ നേതാക്കളിൽ പ്രമുഖനാണ് പി കെ കുഞ്ഞാലിക്കുട്ടി. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു യുഡിഎഫിലേക്ക് കേരള കോൺഗ്രസിനെ തിരികെ എത്തിച്ചതും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ നീക്കമായിരുന്നു. ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ജോസ് കെ മാണിക്കെതിരെ കനത്ത ആക്രമണമാണ് പിന്നീട് ഐശ്വര്യ കേരളയാത്രയുടെ സമയത്ത് പാലായിലെത്തി കുഞ്ഞാലിക്കുട്ടി നടത്തിയത്.