സീതത്തോട്: മലവെള്ളം ഒഴുകിയെത്തുമ്ബോള്‍ കൂടെ തടിയും ഒഴുകിയെത്താറുള്ളത് പതിവാണ്. അതിനെ പിടിച്ചുകെട്ടി പിന്നീട് വില്‍ക്കുന്ന ഒരാളെ നമുക്കെല്ലാവര്‍ക്കും അറിയാം, മുള്ളന്‍കൊല്ലി വേലായുധന്‍. ‘നരന്‍’ എന്ന സിനിമയില്‍ നടന്‍ മോഹന്‍ലാലിന്റെ കഥാപാത്രമാണ് ഇത്തരത്തില്‍ സാഹസികതയില്‍ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോഴിതാ കുത്തൊഴുക്കില്‍ ഒഴുകി വരുന്ന തടിപിടിക്കാന്‍ മൂന്നംഗ യുവാക്കളുടെ സാഹസിക നീന്തല്‍ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു യുവാക്കളുടെ സാഹസികത.’നരന്‍’ എന്ന സിനിമയില്‍ നടന്‍ മോഹന്‍ലാല്‍ ഇത്തരത്തില്‍ തടിപിടിക്കുന്ന രംഗത്തിലുള്ള പാട്ടും ഉള്‍പ്പെടുത്തിയായിരുന്നു ദൃശ്യങ്ങള്‍. വൃക്ഷം കരയ്ക്കടുപ്പിക്കല്‍ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മൂവരും വൃക്ഷം ഉപേക്ഷിച്ച്‌ കരയിലേക്കു നീന്തിക്കയറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിങ്കളാഴ്ച ഉച്ചയ്ക്കു കോട്ടമണ്‍പാറ ഗ്രൗണ്ട് പടിക്കല്‍ നിന്നാണ് ഇരുകര മുട്ടി ഒഴുകുന്ന കക്കാട്ടാറ്റിലൂടെ കോട്ടമണ്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവരുടെ സാഹസിക നീന്തല്‍. ഉറുമ്ബിനി വെള്ളച്ചാട്ടത്തിനു സമീപം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം തടിയുടെ മുകളില്‍ ഇരുന്നായിരുന്നു ഇവരുടെ യാത്ര. തടി കരയിലേക്ക് അടുപ്പിക്കാന്‍ കഴിയാതായതോടെ മൂവരും ആറ്റില്‍ ചാടി കരയിലേക്കു നീന്തുകയായിരുന്നു. ഇവരുടെ സുഹൃത്ത് അര്‍ജുനാണ് വിഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക