മണി ചെയിൻ മാതൃകയിൽ 50 കോടി രൂപ തട്ടിയെടുത്ത അന്തർ സംസ്ഥാന സംഘത്തലവൻ മലപ്പുറം പിടിയിൽ. തൃശൂർ സ്വദേശി ഊട്ടോളി ബാബു എന്ന മീശ ബാബുവാണ് അറസ്റ്റിലായത്. കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ആയിരക്കണക്കിന് ആളുകൾ തട്ടിപ്പിന് ഇരയായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 23 ലക്ഷം രൂപ അപഹരിച്ചെന്ന കൊണ്ടോട്ടി സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്തർസംസ്ഥാന തട്ടിപ്പ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്.

2020ൽ ബാബുവും പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ചേർന്ന് തൃശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് കമ്പനി തുടങ്ങും. ഗൾഫ് തൊഴിലാളികളും വീട്ടമ്മമാരും കുടുംബശ്രീ തൊഴിലാളികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണത്. കമ്പനി വാഗ്ദാനം ചെയ്ത ലാഭം ലഭിക്കാതെ വരികയും നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ വരികയും ചെയ്തതോടെ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസ് സൈബർഡോം എന്ന പേരിൽ വ്യാജ ബ്രോഷറുകൾ വിതരണം ചെയ്തും വിവിധ ബിസിനസ് മാഗസിനുകളിൽ സ്പോൺസർ ചെയ്ത ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുമാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങൾ വാങ്ങാൻ ഉപയോഗിച്ചു. ഇതിന്റെ ഒരു ഭാഗം ക്രിപ്‌റ്റോ കറൻസിയായി വിദേശത്തേക്ക് കടത്തിയതായും റിപ്പോർട്ടുണ്ട്.

തൃശ്ശൂരിലെ ഒളിത്താവളത്തിൽ നിന്ന് മറ്റൊരു പേരിൽ കമ്പനിയുണ്ടാക്കി പണം തട്ടാൻ പദ്ധതിയിട്ടപ്പോഴാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. സംഘത്തിലെ ബാക്കിയുള്ളവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക