കോട്ടയം: ഫാ: സ്റ്റാൻ സ്വാമി നിതീനിഷേധത്തിൻ്റേയും ഭരണകൂട ഭീകരതയുടെയും ഇരയെന്നും, സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാൻ കരിനിയമങ്ങൾ മറയാക്കി ഭരണകൂടം ശ്രമിക്കുകയാണന്നും തുറന്നടിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. ജാർഖണ്ഡിലെ അരക്ഷിതരായ ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ, കാലാകാലങ്ങളായി ഈ ഗോത്രവർഗ്ഗ സമൂഹം കൊടിയ ചൂഷണത്തിന് വിധേയയരായിരുന്നു. 2018 ജനുവരിയിൽ പൂണെയിലെ ഭീമ-കൊറേ ഗാവിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് പ്രസ്തുത സംഭവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഫാദർ സ്റ്റാൻ സ്വാമിയെ എൻ ഐ എ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് തൻറെ കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.
രാജ്യമെമ്പാടും നിസ്വാർത്ഥ സേവനം ചെയ്യുന്ന ആയിരകണക്കിന് വൈദീക, സന്യാസിനീ മിഷനറി സമൂഹം നേരിടുന്ന ഇത്തരം വേട്ടയാടലുകൾക്കെതിരേ അതിശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് വരണമെന്നും,സംഘപരിവാർ ഫാസിസ്റ്റ് അജണ്ടകളുടെ രക്തസാക്ഷിയാണ് ഫാ: സ്റ്റാൻ സ്വാമി എന്നും സിജോ ജോസഫ് അഭിപ്രായപ്പെടുന്നു.ഫേസ്ബുക്ക് കുറുപ്പിൻറെ പൂർണ്ണരൂപം ഇവിടെ വായിക്കാം.
https://m.facebook.com/story.php?story_fbid=3866678446777138&id=100003050610366
ആദരാഞ്ജലികൾ🌹🌹🌹
ഫാ:സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ്. കടുത്ത നീതി നിഷേധത്തിൻ്റേയും ഭരണകൂട ഭീകരതയുടേയും ഇരയാണദ്ദേഹം. സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാൻ കരിനിയമങ്ങൾ മറയാക്കി ഭരണകൂടം ശ്രമിക്കുന്നതിൻ്റെ ഏറ്റവും ഒടുവിലത്തേ ഉദാഹരണമാണ് ഫാ: സ്റ്റാൻ സ്വാമി. ജാർഖണ്ഡിലെ അരക്ഷിതരായ ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ… കാലാകാലങ്ങളായി ഈ ഗോത്രവർഗ്ഗ സമൂഹം കൊടിയ ചൂഷണത്തിന് വിധേയയരായിരുന്നു… 2018 ജനുവരിയിൽ പൂണെയിലെ ഭീമ-കൊറേഗാവിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് പ്രസ്തുത സംഭവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഫാദർ സ്റ്റാൻ സ്വാമിയെ എൻ ഐ എ ,യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.രാജ്യവ്യാപക പ്രതിഷേധം അദ്ദേഹത്തിൻ്റെ അറസ്റ്റിനെതിരേ പൊതു സമൂഹത്തിൽ നിന്ന് ഉയർന്നെങ്കിലും അദ്ദേഹത്തിൻ്റെ മോചനം സാധ്യമായില്ല. രാജ്യമെമ്പാടും നിസ്വാർത്ഥ സേവനം ചെയ്യുന്ന ആയിരകണക്കിന് വൈദീക, സന്യാസിനീ മിഷനറി സമൂഹം നേരിടുന്ന ഇത്തരം വേട്ടയാടലുകൾക്കെതിരേ അതിശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് വരേണ്ടതുണ്ട്. സംഘപരിവാർ ഫാസിസ്റ്റ് അജണ്ടകളുടെ അവസാനത്തെ രക്തസാക്ഷിയാണ് ഫാ: സ്റ്റാൻ സ്വാമി.