തളിപ്പറമ്ബ്: കണ്ണൂര്‍ തളിപ്പറമ്ബില്‍ നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവില്‍ പോയ യുവാവിനെതിരെ കേസ്. തളിപ്പറമ്ബ് ചപ്പാരക്കടവ് സ്വദേശി മുഹമ്മദ് അബിനാസും ഇയാളുടെ രണ്ട് സഹായികളുമാണ് മുങ്ങിയത്. നിരവധി പേര്‍ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായെങ്കിലും ആരും പരാതിയുമായി മുന്നോട്ട് വരാത്തതിനാല്‍ കേസെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസ്. ഒടുവില്‍ തളിപ്പറമ്ബ് സ്വദേശിയായ അബ്ദുള്‍ ജലീലിന്‍റെ പരാതിയിലാണ് മുഹമ്മദ് അബിനാസിനും സഹായി സുഹൈറിനുമെതിരെ തളിപ്പറമ്ബ് പൊലീസ് കേസെടുത്തത്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പരാതിയുമായി രംഗത്ത് വരുമെന്നാണ് പൊലീസ് കരുതുന്നത്.

ഭാര്യയുടെ പേരിലുള്ള വസ്തു പണയപ്പെടുത്തി ലഭിച്ച 40 ലക്ഷം രൂപ സുഹൈല്‍ മുഖാന്തിരം മുഹമ്മദ് അബിനാസിന് നല്‍കിയെന്നാണ് ജലീല്‍ നല്‍കിയ പരാതി. ലാഭ വിഹിതവും കൂട്ടി ഒരു വര്‍ഷം കഴിയുമ്ബോള്‍ 50 ലക്ഷം രൂപ കൊടുക്കാമെന്നായിരുന്നു അബിനാസിന്‍റെ വാഗ്ദാനം. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും പണം കിട്ടിയില്ല. ചോദിച്ചപ്പോള്‍ ഇയാള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അബിനാസിനെ കാണാതാവുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തട്ടിക്കൊണ്ട് പോവല്‍, കേസ്, അറസ്റ്റ്.

ഇതിനിടെ തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയ അബിനാസിന്റെ സഹായിയെന്ന് അറിയപ്പെടുന്ന സുഹൈറിനെ ചിലര്‍ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. സുഹൈര്‍ വഴി വലിയ തുക നിക്ഷേപിച്ചവര്‍ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് കരുതുന്നു. സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വെള്ളാരം പാറ ആയിഷാസിലെ മുഹമ്മദ് സുനീര്‍(28), മന്നയിലെ കായക്കൂല്‍ മുഹമ്മദ് അഷറഫ്(43), കാക്കാത്തോട്ടിലെ പാറപ്പുറത്ത് മൂപ്പന്റകത്ത് മുഹമ്മദ് ഷക്കീര്‍(31) , സീതീസാഹിഹ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ കൊമ്മച്ചി പുതിയ പുരയില്‍ ഇബ്രാഹിംകൂട്ടി(35), തളിപ്പറമ്ബ് സി എച്ച്‌ റോഡിലെ ചുള്ളിയോടന്‍ പുതിയപുരയില്‍ സി വി ഇബ്രാഹിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 23നാണ് ഇവര്‍ സുഹൈറിനെ തട്ടിക്കൊണ്ടുപോയി അജ്ഞാതകേന്ദ്രത്തില്‍ തടങ്കലിലിട്ടത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മാതാവ് ആത്തിക്ക തളിപ്പറമ്ബ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയപ്പോഴേക്കും സുഹൈറിനെ സഹോദരിയുടെ വീടിന് സമീപം സംഘം ഉപേക്ഷിക്കുകയായിരുന്നു. തുടങ്ങിയപ്പോഴേക്കും സുഹൈറിനെ സഹോദരിയുടെ വീടിന് സമീപം സംഘം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നാണ് പൊലീസിന് സുഹൈര്‍ മൊഴി നല്‍കിയത്. അബിനാസ് വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച സൂചന. ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഒളിവില്‍ പോയിട്ടും ഇയാള്‍ ഇന്‍സ്റ്റ ഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. മുങ്ങിയതല്ല എന്നും എല്ലാവരുടെയും പണം തിരിച്ച്‌ തരുമെന്നും പറയുന്ന വീഡിയോകളും അപ് ലോഡ് ചെയ്തിട്ടുണ്ട്.

നാല് വര്‍ഷം കൊണ്ട് മാറിയ ആര്‍ഭാട ജീവിതം

തളിപ്പറമ്ബിലെ ഒരു മാളില്‍ മുറി വാടകയ്ക്കെടുക്കാന്‍ വില കുറഞ്ഞ ബൈക്കിലെത്തിയ 18 കാരനായിരുന്നു നാല് വര്‍ഷം മുന്‍പ് അബിനാസ്. നിക്ഷേപ ബിസിനസ് തുടങ്ങിയതോടെ സഞ്ചാരം ആഢംബര വാഹനങ്ങളിലേക്ക് മാറ്റി. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ബൈക്കുകള്‍ ഓഡി, ബെന്‍സ്, ഫോര്‍ട്ടൂണര്‍ തുടങ്ങിയ കാറുകള്‍ എന്നിവയും അബിനാസിനുണ്ടായിരുന്നു. ഈ വാഹനങ്ങളില്‍ ഇയാള്‍ മാറി മാറി സഞ്ചരിക്കുകയാണ് പതിവ്. നിക്ഷേപ സമാഹരണ സ്ഥാപനം എന്ന പേരിലുള്ള ഓഫീസ് അത്യാധുനിക സംവിധാനമുള്ളതും മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്തതുമാണ്. കൗണ്ടറുകളില്‍ നിരവധി കമ്ബ്യൂട്ടറുകളും ഓഫീസില്‍ ജീവനക്കാരുമുണ്ട്. തിങ്കളാഴ്ച മുതല്‍ ഈ ഓഫീസ് തുറക്കാറില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക