ജൂണ്‍ 11 മുതല്‍ കാണാതായ ഒരു കുടുംബത്തിലെ നാല് പേരെ (missing family of four) വെള്ളിയാഴ്ച പഞ്ചാബിലെ ഫരീദ്‌കോട്ടിനടുത്തുള്ള സിര്‍ഹിന്ദ് ഫീഡര്‍ കനാലിലെ വാഹനത്തില്‍ മരിച്ച നിലയില്‍ (found dead) കണ്ടെത്തി. ഫരീദ്‌കോട്ടിലെ ഗുരു ഗോവിന്ദ് സിംഗ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരനായ ഭരംജിത് സിംഗ് (36), ഭാര്യ രൂപീന്ദര്‍ കൗര്‍ (35), ഇവരുടെ 12 വയസുള്ള മകള്‍, 10 വയസുള്ള മകന്‍ എന്നിവരെ ജൂണ്‍ 11ന് അമൃത്സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം കാണാതായിരുന്നു.

കനാലിലെ ജലനിരപ്പ് താഴുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരനാണ് വെള്ളിയാഴ്ച കാര്‍ കണ്ടത്. കനാലിന്റെ അടിത്തട്ടില്‍ നിന്നുമാണ് കാര്‍ കണ്ടെടുത്തത്. ജൂണ്‍ 15 ന് രൂപീന്ദറിന്റെ പിതാവ് മഹീന്ദര്‍പാല്‍ സിംഗ് കുടുംബത്തെ കാണാതായതായി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. പേര് വെളിപ്പെടുത്താത്ത വ്യക്തികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 346 പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുടുംബം അമൃത്സറില്‍ നിന്ന് ഫരീദ്കോട്ടിലേക്ക് മടങ്ങുകയാണെന്ന് രൂപീന്ദര്‍ ഫോണില്‍ പറഞ്ഞതായി മഹീന്ദര്‍പാല്‍ പോലീസിനെ അറിയിച്ചു. “എന്നാല്‍, അവളുടെ ഫോണ്‍ അതിനുശേഷം സ്വിച്ച്‌ ഓഫ് ആയിരുന്നു. ഞങ്ങള്‍ മരുമകനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്റെ ഫോണും സ്വിച്ച്‌ ഓഫ് ആയിരുന്നു,” അദ്ദേഹം പറഞ്ഞു.

മരണകാരണം അന്വേഷിക്കുകയാണെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജസ്മീത് സിംഗ് പറഞ്ഞു. അവശിഷ്ടങ്ങള്‍ വളരെ ജീര്‍ണിച്ച നിലയിലാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനായി അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരംജിത് സിംഗ് പലരില്‍ നിന്നും വന്‍ തുക കടം വാങ്ങിയിരുന്നുവെന്നും അത് തിരികെ നല്‍കാന്‍ സാധിച്ചില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ 11നാണ് കുടുംബത്തെ അവസാനമായി വീട്ടില്‍ കണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക