തെന്മല: ദേശീയപാതയിൽ കാർ വീട്ടിലിടിച്ച് തലകീഴായി മറിഞ്ഞു; കാറിലുണ്ടായിരുന്ന 4 വയസ്സുള്ള കുട്ടിയടക്കം മൂന്നു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുടമ തങ്കമണി വീടിന് പുറത്തേക്കു പോയ സമയത്തായിരുന്നു അപകടം . ഉറുകുന്നിലെ ഒരു പള്ളിയിലെ പാസ്റ്റുറും അടൂർസ്വദേശിയുമായ ജോസ് വർഗീസ്(63), ഭാര്യ ഷീല(58), കൊച്ചുമകൾ ജാക്വലിൻ(4) എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.

ഇന്നലെ 1.15ന് ഉറുകുന്ന് കോളനി ജംക്‌ഷനും പെട്രോൾ പമ്പിനും മധ്യേയായിരുന്നു അപകടം. അടൂർ ഭാഗത്ത് നിന്ന് ഉറുകുന്ന് പള്ളിയിലേക്ക് പോകുകയിരുന്ന കാർ വീടിനു മുന്നിൽക്കിടന്ന കരിങ്കല്ലിൽ തട്ടി വീട്ടിലിടിച്ച ശേഷമാണ് മറിഞ്ഞത്. വീടും കാറും പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാർ എത്തിയാണ് രക്ഷിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

courtsey: Malayala Manorama

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക