കൊച്ചി: തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ രണ്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സേലം മേട്ടൂര്‍ സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറിഡിയം വില്‍പനയുമായി ബന്ധപ്പെട്ട ഇടപാടുകളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു സംശയിക്കുന്നതായി ധര്‍മപുരി ജില്ലാ പൊലീസ് മേധാവി കലൈസെല്‍വന്‍ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് കേരളത്തിലും അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്ത സേലം മേട്ടൂര്‍ സ്വദേശിയില്‍ നിന്നു ലഭിച്ച വിവരത്തെത്തുടര്‍ന്ന്, കൊല്ലപ്പെട്ട എറണാകുളം സ്വദേശിയുടെ വീട്ടിലെത്തി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.

എറണാകുളം വരാപ്പുഴ വലിയവീട്ടില്‍ ശിവകുമാര്‍ (50), തിരുവനന്തപുരം കുന്നുകുഴി ഷൈന്‍ വില്ലയില്‍ നെവില്‍ ജി.ക്രൂസ് (58) എന്നിവരെയാണു 19നു രാവിലെ പെരിയല്ലി വനമേഖലയോടു ചേര്‍ന്ന റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി ശിവകുമാര്‍ ഒരു മാസം മുന്‍പു മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. സേലത്തെ ഹോട്ടലില്‍ എത്തി തിരുവനന്തപുരം സ്വദേശികളായ രണ്ടു പേരാണു ഭീഷണിപ്പെടുത്തിയതെന്നു പരാതിയില്‍ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയവര്‍ പൊലീസുകാരാണെന്നു പറഞ്ഞെന്നു സൂചനയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരത്തെ ഒരാളില്‍നിന്നു വാങ്ങിയ ഒരു കോടിയോളം രൂപ തിരികെ നല്‍കിയില്ലെങ്കില്‍ വരാപ്പുഴയിലെ വീട്ടില്‍ വന്നു കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പാസ്പോര്‍ട്ട് ഇവര്‍ പിടിച്ചുവാങ്ങിയെന്നും പരാതിയിലുണ്ട്. തുടര്‍ന്നു വരാപ്പുഴ പൊലീസ് മൊഴിയെടുത്തിരുന്നു. പുരാവസ്തുക്കള്‍ മലേഷ്യയിലേക്കുള്‍പ്പെടെ കയറ്റി അയച്ച്‌ ഇരട്ടിലാഭം നേടാമെന്നു പറഞ്ഞു ശിവകുമാര്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നാണു സൂചന. ശിവകുമാറിന്റെ സംസ്കാരം വ്യാഴാഴ്ച രാവിലെ 9നു വരാപ്പുഴ തുണ്ടത്തുംകടവിലെ വീട്ടുപരിസരത്തും നെവിലിന്റെ സംസ്കാരം വ്യാഴാഴ്ച 10ന് തിരുവനന്തപുരം പാറ്റൂര്‍ സെമിത്തേരിയിലും നടക്കും.

ഇറിഡിയം വില്‍ക്കാനോ വാങ്ങാനോ എത്തിയ സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കാറില്‍ നിന്നു മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത പൊലീസ് ഇതില്‍ നിന്നു നീക്കം ചെയ്ത വിവരങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ടു ചെന്നൈയിലും കോയമ്ബത്തൂരും സമീപകാലത്ത് അറസ്റ്റിലായവരെ വ്യാഴാഴ്ച ചോദ്യം ചെയ്യും. നെവിലും ശിവകുമാറും കൊല്ലപ്പെടുന്നതിനു 3 മണിക്കൂര്‍ മുന്‍പു സേലം പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജില്‍ നിന്ന് ഇറങ്ങി കാറില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു കിട്ടിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസ് കേരളത്തിലും അന്വേഷണം നടത്തുന്നുണ്ട്.

ഇറിഡിയം നല്‍കാമെന്നു വിശ്വസിപ്പിച്ചു പണം തട്ടുന്ന സംഘത്തിന്റെ ഇടനിലക്കാര്‍ കേരളത്തിലുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. തൃശൂര്‍, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു സംഘം അന്വേഷണം തുടങ്ങി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇറിഡിയം ലോഹം പ്രത്യേക രീതിയില്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യമുണ്ടാകുമെന്നു വിശ്വസിപ്പിച്ചാണു തട്ടിപ്പ്. ലക്ഷക്കണക്കിനു രൂപയാണ് ആവശ്യപ്പെടുന്നത്. ഇറിഡിയത്തിനു വലിയ ആണവശേഷിയുണ്ടെന്നും സര്‍ക്കാരിന്റെ സഹായത്തോടെ ഇവ ആണവ നിലയങ്ങള്‍ക്കു വില്‍ക്കാമെന്നും വിശ്വസിപ്പിച്ചും തട്ടിപ്പു നടക്കുന്നുണ്ട്.

കസ്റ്റഡിയിലെടുത്ത സേലം മേട്ടൂര്‍ സ്വദേശിയില്‍ നിന്നു ലഭിച്ച വിവരത്തെത്തുടര്‍ന്ന്, കൊല്ലപ്പെട്ട എറണാകുളം സ്വദേശിയുടെ വീട്ടിലെത്തി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി ശിവകുമാര്‍ ഒരു മാസം മുന്‍പു മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. സേലത്തെ ഹോട്ടലില്‍ എത്തി തിരുവനന്തപുരം സ്വദേശികളായ രണ്ടു പേരാണു ഭീഷണിപ്പെടുത്തിയതെന്നു പരാതിയില്‍ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയവര്‍ പൊലീസുകാരാണെന്നു പറഞ്ഞെന്നു സൂചനയുണ്ട്. ഇതും നിര്‍ണ്ണായകമാകും.

ബിസിനസ് പങ്കാളികളായ ഇരുവരും ഞായറാഴ്ച രാവിലെ എറണാകുളത്തുനിന്നു സുഹൃത്തിന്റെ കാറില്‍ സേലത്ത് വന്നതാണ്. സേലം-ബെംഗളൂരു ദേശീയപാതയില്‍ ധര്‍മപുരി എത്തുന്നതിനുമുമ്ബാണ് നല്ലപ്പള്ളി. ഇവിടെനിന്ന് രണ്ടു കിലോമീറ്റര്‍ ഉള്ളില്‍ വനമേഖലയിലുള്ള ക്രഷര്‍ യൂണിറ്റിനുസമീപത്തു നിന്നാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. രണ്ടിടത്തായാണ് മൃതദേഹം കിടന്നിരുന്നത്. അല്പം മാറി ഇവര്‍ വന്ന കാറുമുണ്ട്. കാറില്‍നിന്ന് മൂന്ന് മൊബൈല്‍ ഫോണും പഴ്‌സും കണ്ടെത്തി. പൊലീസ് പരിശോധനയില്‍ ഇരുവരുടെയും ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്ന് കണ്ടെത്തി. കൊലപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്നിട്ടതാണെന്നാണ് നിഗമനം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക