മൂവാറ്റുപുഴ: മയക്കുമരുന്നുമായി പിടിയിലായ ആറംഗ സംഘം പേഴക്കാപ്പിള്ളിയിലെ വാടകമുറിയില്‍ ലഹരി ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കിയിരുന്നതായി സൂചന. ചൊവ്വാഴ്ച രാത്രി എക്സൈസ് സംഘം മൂവാറ്റുപുഴ ഐ.ടി.ആര്‍ ജങ്ഷനില്‍നിന്നും പേഴക്കാപ്പിള്ളിയില്‍നിന്നും എം.ഡി.എം.എയും ഹഷീഷ് ഓയിലുമായി പിടിയിലായവരാണ് വാടകക്കെടുത്ത മുറിയില്‍ ഡ്രഗ് പാര്‍ട്ടി നടത്തിയിരുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചത്.

പേഴക്കാപ്പിള്ളിയില്‍ വാടകക്കെടുത്തിരുന്ന മുറിയിലാണ് ലഹരിമരുന്ന് ഉപയോഗിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് പെരുമറ്റം സ്വദേശി വാടകക്ക് മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കിയിരുന്നത്. ഇവിടെ ഒട്ടേറെ പേര്‍ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്നും ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ക്ക് ഹഷീഷ് ഓയിലും എം.ഡി.എം.എയും ലഭിച്ചിരുന്നത് പെരുമ്ബാവൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ നിന്നാണെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബംഗളൂരുവില്‍നിന്നും മംഗലാപുരത്തുനിന്നുമൊക്കെ വലിയ തോതില്‍ ഇത്തരം ലഹരി പദാര്‍ഥങ്ങള്‍ എത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കോളജുകളും ഇതര സംസ്ഥാന ക്യാമ്ബുകളും കേന്ദ്രീകരിച്ചാണ് ഇവയുടെ വിതരണ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നത്.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയുമായി പിടിയിലായ രണ്ടു പേരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് നാലുപേര്‍കൂടി പിടിയിലായത്. ഇവരില്‍നിന്നാണ് ഹഷീഷ് ഓയില്‍ പിടിച്ചെടുത്തത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്. ലഹരിക്ക് അടിമകളായ ഇവരെ ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിച്ചു ചികിത്സിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക