പാലാ : ‘എടീ എന്തൊരു പൊക്കമാടി നിന്റെ ചേട്ടനും അനിയനുമൊക്കെ. അവരോടൊപ്പം ഓടിക്കളിക്കാന്‍പോലും നീ പാടുപെടുമല്ലോ…’ കൂട്ടുകാരികള്‍ കളിയാക്കുമ്ബോള്‍ ആര്‍ഷ്‌ലി പൊട്ടിച്ചിരിക്കും. എന്നിട്ടു പറയും- ഒന്നു പോടി. ഞാനും അത്രയും ചെറുതൊന്നുമല്ലടീ. എനിക്കുമുണ്ടെടി അഞ്ചടി എട്ടിഞ്ച് പൊക്കം !

പാലാ ഇടമറ്റം കാപ്പിലെ സന്തോഷിന്റെയും സാലിയുടെയും മകളാണ് ആര്‍ഷ്‌ലി. ചേട്ടന്‍ ആര്‍ഷിക്കിന് ആറടി ഒമ്ബതിഞ്ചാണ് പൊക്കം. അനുജന്‍ ആദര്‍ശിനാകട്ടെ അതിനേക്കാള്‍ ഉയരമുണ്ട്. ചേട്ടന്റെയും അനുജന്റെയും നടുക്ക് നില്‍ക്കുമ്ബോള്‍ ആര്‍ഷ്‌ലിക്ക് തീരെ പൊക്കമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാപ്പില്‍ വീട്ടിലെ സഹോദരങ്ങളായ ആര്‍ഷിക് എസ്. കാപ്പനും (25) ആദര്‍ശ് എസ്. കാപ്പനും (17) മികച്ച ബാസ്ക്കറ്റ് ബാള്‍ താരങ്ങളുമാണ്. ജില്ല, സംസ്ഥന തലങ്ങളില്‍ ജേതാക്കളുമാണ്. പക്ഷേ, ‘തലക്കന’മില്ല. എല്ലാവരുടെയും ഒപ്പം ചേര്‍ന്ന് ചിരിച്ചും കളിച്ചും നടക്കും. പെണ്‍കുട്ടികളിലെ ഉയരക്കാരിയാണ് ആര്‍ഷ്‌ലിയും. അച്ഛനും അമ്മയും മക്കള്‍ മൂവരും എവിടെയെങ്കിലും പോയാല്‍ വഴിയിലെല്ലാം കൗതുകക്കണ്ണുകളാണ്. ശ്ശോ, ഇതെന്തൊരു പൊക്കം!

സി.എ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയാണ് ആര്‍ഷിക്. മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. എം.ബി.എ വിദ്യാര്‍ത്ഥിനിയാണ് ആര്‍ഷ്‌ലി. അച്ഛന്‍ സന്തോഷ് ജെ. കാപ്പനും ഉയരത്തില്‍ മുന്നിലാണ്, ആറടി മൂന്നിഞ്ച്. കൃഷിയാണ് തൊഴില്‍. ഭാര്യ സാലിക്ക് ഉയരം അഞ്ചടി ഏഴിഞ്ച്.

news courtsey: malayalam express

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക