ക്രിസ്ത്യൻ സമുദായത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ബിജെപി നേതാക്കളുടെ ശ്രമങ്ങൾക്ക് കേരളം മാതൃകയാക്കണമെന്ന് നരേന്ദ്രമോദി. ഞായറാഴ്ച ഹൈദരാബാദിൽ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയാണ് മോദിയുടെ പരാമർശം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിരവധി ബിജെപി നേതാക്കളും ഭാരവാഹികളും ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളവരാണെന്നും അവർ തെക്കൻ സംസ്ഥാനമായ കേരളത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്നും മോദി പറഞ്ഞു.

കേരളത്തിൽ ബിജെപിക്ക് ഒരുതരത്തിലും വേരുറപ്പിക്കാനാകാത്ത സാഹചര്യത്തില്‍ കൂടിയാണ് മോദിയുടെ നിർദേശം. ‘വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ നേതാക്കന്മാർക്ക് പങ്കെടുക്കാവുന്ന തരത്തിലൊരു കോൺക്ലേവ് സംഘടിപ്പിക്കണം. അവരുടെ മണ്ഡലങ്ങളിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ അവിടെ ഉയർത്തിക്കാട്ടണം. അവർ കേരളത്തിനായി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും പറയണം’. ഇതാണ് മോദി മുന്നോട്ട് വെച്ചിരിക്കുന്ന ആശയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക