സോളാറിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പീഡനക്കേസിൽ അറസ്റ്റിലായ പി സി ജോർജ്ജിന് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റ്. നീണ്ട നേരത്തെ വാദം കേട്ടതിനു ശേഷം കോടതി ജോർജിന് ജാമ്യം അനുവദിക്കുകയായിരുന്നു. പരാതിക്കാരിക്ക് വിശ്വാസ്യത ഇല്ല എന്ന് പി സി ജോർജ് ഉന്നയിച്ച വാദം കോടതി കണക്കിലെടുത്തു എന്നാണ് കരുതപ്പെടുന്നത്. രണ്ടു മണിക്കൂർ 45 മിനിറ്റ് നീണ്ട കടുത്ത വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് പി സി ജോർജിനെ ജാമ്യം അനുവദിച്ചത്.
ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കും. കോടതി നല്‍കിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പി.സി.ജോര്‍ജ് നിലവില്‍ ഒമ്ബത് കേസുകളില്‍ പ്രതിയാണ്.
പരാതിക്കാരിക്ക് വിശ്വാസ്യതയില്ലന്ന് പ്രതിഭാഗം വാദിച്ചു. അവര്‍ മുന്‍ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ് ഇത്. പി സി ജോര്‍ജ് ഹൃദ്രോഗിയാണ്, രക്തസമ്മര്‍ദ്ദമുണ്ട്. ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു.
കേസ് രാഷ്ട്രീയ പ്രേരിതമാണ്. കര്‍ട്ടന് പിന്നില്‍ മറ്റ് പലരുമാണ്. പരാതിക്കാരിയെ കൊണ്ട് കള്ള പരാതി നല്‍കി. പി.സി.ജോര്‍ജിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചു. പരാതിയുണ്ടോയെന്ന് കോടതി ജോര്‍ജിനോട് ചോദിച്ചു. തന്നെ ക്രൈം ബ്രാഞ്ച് കേസുമായി ബന്ധപ്പെട്ടാണ് വിളിച്ചു വരുത്തിയത്. ഇത്തരം ഒരു പരാതി ഉള്ള കാര്യം താന്‍ അറിയുകയോ അറിയിക്കുകയോ ചെയ്തില്ല. തനിക്ക് നിയമ നടപടികള്‍ക്കുള്ള സമയം ലഭിച്ചില്ല. നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കോടതിയോട് ജോര്‍ജ് പറഞ്ഞു.