തിരുവനന്തപുരം: പിസി ജോര്‍ജ്ജിനെതിരെ സോളാര്‍ക്കേസ് പ്രതി നല്‍കിയ പീഡന പരാതിയില്‍ തെളിവുണ്ടെന്ന് പരാതിക്കാരി. പിസി ജോര്‍ജ്ജ് ശത്രുവായിരുന്നില്ല. ഇപ്പോള്‍ അറസ്റ്റുണ്ടാകുമെന്ന് കരുതിയില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.

കഴിഞ്ഞ എട്ട് വര്‍ഷമായി പിസി ജോര്‍ജ്ജുമായി വളരെ അടുത്ത ബന്ധത്തിലാണ് തുടര്‍ന്നിരുന്നത്. സ്വപ്‌ന സുരേഷിനെ സഹായിക്കണമെന്ന് തോന്നിയതുമുതലാണ് തന്റെയടുത്ത് മോശമായി പെരുമാറിയതെന്നും സോളാര്‍ക്കേസ് പ്രതി പറഞ്ഞു. പിസി ജോര്‍ജ്ജുമായുള്ള സംഭാഷണത്തിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പക്കലുണ്ടെന്നും തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായും പരാതിക്കാരി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“തെളിവുണ്ടോയെന്ന് എന്നോട് ആവര്‍ത്തിച്ച്‌ ചോദിക്കുന്നു. ഇതുപോലെ അവരോട് തെളിവുണ്ടോയെന്ന് ചോദിക്കാത്തത് എന്തുകൊണ്ടാണ്? പിസി ജോര്‍ജ്ജ് ചെയ്ത പ്രവൃത്തി അദ്ദേഹത്തിന് നന്നായിട്ടറിയാം. ഗസ്റ്റ് ഹൗസിലേക്ക് ഉള്‍പ്പെടെ ക്ഷണിച്ചു. അതിനെയൊന്നും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഞാന്‍ പുണ്യവതിയില്ല. ഞാനൊരു പ്രതിയാണ്. പക്ഷേ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും നിന്നട്ടില്ല. സ്വര്‍ണക്കടത്ത് കേസുമായി എനിക്ക് ഒരു ബന്ധവുമില്ല. എന്നെപോലെ സാമ്ബത്തിക കുറ്റകൃത്യക്കേസില്‍ പ്രതിയായ ഒരാള്‍ക്ക് മറ്റ് കേസുകളില്‍ പങ്കില്ല. ” സോളാര്‍ക്കേസ് പ്രതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക