കോട്ടയം: സോളാര്‍ കേസിലെ പ്രതിയുടെ പീഡന പരാതിയില്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഉഷ രംഗത്ത്. പി.സി ജോര്‍ജിനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഉഷ ആരോപിച്ചു. ഒരാഴ്ചയ്ക്കകം പിണറായി വിജയന്‍ ഇതിന് അനുഭവിക്കുമെന്നും ഉഷ പറഞ്ഞു. മുഖ്യമന്ത്രിക്ക് ചേരുന്ന ശൈലിയല്ല ഈ വേട്ടയാടലെന്നും ഉഷ പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ കളിയാണിത്. രാഷ്ട്രീയ വൈരാഗ്യമാണ് പിന്നില്‍. എനിക്കയാളെ വെടിവെച്ച്‌ കൊല്ലണമെന്നാ… എന്റെ അപ്പന്റെ റിവോള്‍വറാ ഇവിടെയിരിക്കുന്നേ… ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും. ഈ കുടുംബത്തിന്റെ കണ്ണുനീര്‍ മറ്റുള്ളവര്‍ക്ക് ഒരു ശാപമാണ്. ഇതിന്റെ പുറകില്‍ നില്‍ക്കുന്നവര്‍ക്ക് എന്റെയും കുടുംബത്തിന്റെയും ശാപം ഉണ്ട്. വേറെ എന്തും ആയിക്കൊള്ളട്ടെ. ഇങ്ങനെ ഒരു കേസ് വേണോ? എനിക്ക് പുള്ളിയുടെ പിറകില്‍ നില്‍ക്കുന്നതാണ് ഇഷ്ടം. പുള്ളിയുടെയും വീട്ടിലേയും കാര്യം നോക്കി അടങ്ങി ഒതുങ്ങി മുന്നോട്ട് പോകുന്ന ആളാണ് ഞാന്‍’, ഉഷ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന പരാതി കേസില്‍ താന്‍ സി.ബി.ഐക്ക് സത്യസന്ധമായി മൊഴി നല്‍കിയതിനുള്ള പ്രതികാരമായാണ് തന്‍്റെ പേരില്‍ പുതിയ പീഡന പരാതി കെട്ടിചമച്ചതെന്ന് പി.സി ജോര്‍ജ് പ റഞ്ഞു. കേസിലെ പരാതിക്കാരി തന്നെ നേരത്തെ വന്നു കാണുകയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി കേസില്‍ അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക