തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൂര്‍ച്ചയുള്ള ആരോപണങ്ങളുമായി കേരളത്തില്‍ ജനശ്രദ്ധ ആകര്‍ഷിച്ച സ്വപ്ന സുരേഷിന്റെ മകള്‍ വിവാഹിതയാകുന്നു. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയാണ് വരന്‍. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തിലാണ് ലളിതമായ ചടങ്ങ് നടക്കുക. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാം രഹസ്യമായാണ് നടത്തുന്നത്. എന്നാല്‍ സ്വപ്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭര്‍ത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തുന്നത്. ഏറെ നാളായുള്ള മകളുടെ പ്രണയമാണിത്. മകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കൃഷ്ണകുമാര്‍ വിവാഹം നടത്തുന്നതെന്നാണ് വിവരം. പാലക്കാട് സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്ന മകള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വര്‍ണക്കടത്ത് കേസിന് മുന്‍പേ സ്വപ്നയുടെ മകള്‍ കാഞ്ഞിരംപാറയിലെ യുവാവുമായി പ്രണയത്തിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയതിന് ശേഷം അത് വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സ്വപ്ന കുടുംബത്തോടെ നാടുവിട്ടിരുന്നു. അന്ന് സ്വപ്നയ്ക്കായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹായം ലഭിക്കാതിരുന്നതിനാല്‍ ഏറെ ശ്രമകരമായാണ് രഹസ്യാന്വേഷണ വിഭാഗം നീക്കങ്ങള്‍ നടത്തിയത്. സ്വപ്നയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ഫോണുകള്‍ സ്വിച്ച്‌ ഓഫായതോടെ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിയിരുന്നു.

കേരളത്തില്‍ നിന്ന് പോകുന്നതിന് മുന്‍പ് സ്വപ്നയുടെ ഫോണില്‍ നിന്നും ദീര്‍ഘനേരം സംസാരിച്ച നമ്ബരുകള്‍ ശേഖരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കാഞ്ഞിരംപാറയിലെ ഈ യുവാവിന്റെ നമ്ബരും കണ്ടെത്തിയിരുന്നു. സ്വപ്ന തലസ്ഥാനത്ത് നിന്ന് പോയതിന് ശേഷം ഈ യുവാവിന്റെ നമ്ബരിലേക്ക് കേരളത്തിന് പുറത്ത് നിന്ന് കോളുകള്‍ വരുന്നതായി കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം യുവാവിനെ കസ്റ്റഡിയിലെടുത്ത് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് സ്വപ്ന ബാംഗ്ലൂരിലാണെന്ന് കണ്ടെത്തിയത്. പിന്നാലെ പൊലീസും യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അതേസമയം ഇപ്പോള്‍ സ്വപ്നയും കുടുംബവും ഈ ബന്ധത്തോട് താത്പര്യം കാട്ടിയിരുന്നില്ലെന്നാണ് വിവരം, എന്നാല്‍ ബന്ധം പരസ്യമായതിനാല്‍ യുവാവും കുടുംബവും ഇതുമതിയെന്ന ഉറച്ച നിലപാടെടുത്തതായാണ് വിവരം.

വിവാഹത്തില്‍ പങ്കെടുക്കാന്‍ സാഹചര്യമൊരുങ്ങിയാലും സ്വപ്ന അതിന് തയ്യാറാകില്ല. സ്വപ്ന എത്തിയാല്‍ ചടങ്ങ് കൂടുതല്‍ മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുകയും ചര്‍ച്ചയാകുകയും ചെയ്യും. അതിന് സ്വപ്ന താത്പര്യപ്പെടുന്നില്ലെന്നാണ് വിവരം. സ്വര്‍ണക്കടത്ത് കേസില്‍ ഷാജ് കിരണിന്റെ വരവോടെയാണ് സ്വപ്ന കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. നല്ലൊരു തുകവാങ്ങി കേസില്‍ നിന്ന് പിന്മാറണമെന്ന് ഷാജ് കിരണ്‍ പറഞ്ഞെന്നും അതിന് തയ്യാറായില്ലെങ്കില്‍ മകളുടെയും മകന്റെയും ജീവിതം തുലയ്ക്കുമെന്നും സ്വപ്നയെയും സരിത്തിനെയും വീണ്ടും ജയിലിലാക്കുമെന്നും ഷാജ് കിരണ്‍ പറഞ്ഞിരുന്നതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

തന്റെ മക്കളുടെ ഭാവി അപകടരമാണെന്ന് സ്വപ്നയും ഉറച്ചു വിശ്വസിച്ചിരുന്നു. അതിനാല്‍ തനിക്ക് ഇഷ്ടമില്ലെങ്കിലും മകളുടെ ഇഷ്ടം നടക്കട്ടെയെന്നുള്ള നിലപാടിലാണ് സ്വപ്നയ്ക്ക്.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ കഴിഞ്ഞ ദിവസവും ഗുരുതരമായി ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. കേസ് സംബന്ധിച്ച്‌ നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു.

ഒറ്റയ്ക്കും കോണ്‍സല്‍ ജനറലിനൊപ്പവും രഹസ്യ കൂടിക്കാഴ്ചയ്ക്കായി രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ടെന്നും ഈ കൂടിക്കാഴ്ചയൊന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയല്ലെന്നും സ്വപ്ന പറഞ്ഞു. ഇതെല്ലാം പച്ചക്കള്ളമാണെങ്കില്‍ 2016 മുതല്‍ 2020 വരെയുള്ള ക്ലിഫ്ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും സ്വപ്ന ആവശ്യപ്പട്ടു. സ്പ്രിങ്‌ളറിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണെന്നും സ്പ്രിങ്‌ളര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക