കൊച്ചി: ആക്ടിവിസ്റ്റും ഇടത് സഹയാത്രികയുമായ രശ്മി ആര്‍ നായര്‍ പങ്കുവെച്ച പുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. താന്‍ നേരത്തെ അനുഭവിച്ച ദുരിതങ്ങളും ഇപ്പോളത്തെ ജീവിതവും തമ്മിലുള്ള മാറ്റം രശ്മി കുറിപ്പിലൂടെ പറയുന്നുണ്ട്.

രശ്മിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏഴു വര്‍ഷം മുന്‍പ് ഞാന്‍ നൂറു രൂപ തികച്ചെടുക്കാന്‍ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ കഴിയാതെ വൈകിട്ട് വീട്ടില്‍ വന്നു ചോറ് വയ്ക്കുന്നത് വരെ വിശന്നിരുന്നിട്ടുണ്ട് ഒരു ദിവസമല്ല പലദിവസം . ക്ലാസ് ആണ് വിശപ്പ് രഹിത വയറു മുതല്‍ സകല പ്രിവിലേജിനും അടിസ്ഥാനം എന്ന് ഞാന്‍ ജീവിതത്തില്‍ മനസിലാക്കിയ മാസങ്ങള്‍ ആയിരുന്നു അത്.

ഒരു സഹകരണ ബാങ്കില്‍ ഉണ്ടായിരുന്ന ഒരു ലോണ്‍ അടയ്ക്കാന്‍ കഴിയാതെ ബോര്‍ഡില്‍ ഉളള പലരുടെയും വീട്ടു പടിക്കല്‍ പോയി അവധി ചോദിച്ചു നിന്നിട്ടുണ്ട് . ഇന്ന് മിനിമം അഞ്ചു സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ മാര്‍ച്ചു മാസം ടാര്‍ഗറ്റ് തികയ്ക്കാന്‍ എന്റെ വീട് തേടി എത്താറുണ്ട് . ഇന്‍കം ടാക്സ് മുതല്‍ മാപ്രാകളുടെ പ്രിയപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്റ്ററേറ്റ് വരെ ഞാന്‍ ഡയറക്റ്റര്‍ ആയ കമ്ബനികളുടെ കണക്കുകള്‍ നോട്ടീസ് തന്നു വിളിച്ചു വരുത്തി ഇഴകീറി പരിശോധിക്കാറുണ്ട് .

പറഞ്ഞു വന്നത് എനിക്കൊപ്പം നിന്നതുകൊണ്ട് ആരെയെങ്കിലും ക്ലാസ് ഫോര്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ കഴിഞ്ഞു എന്നത് ഏതെങ്കിലും നായ ഒരു വിജയമായി കരുതുന്നെങ്കില്‍ വെറും തോന്നലാണ് . ഒരു നായയുടെ തലച്ചോറുമായി തേപ്പു കടയില്‍ നിന്നും മനുഷ്യന്റെ തലച്ചോറുള്ള ഒരു ലോകം കാണുന്നത് വരെ മാത്രം ഉണ്ടാകാന്‍ സാധ്യതയുള്ള തോന്നല്‍. ആ തോന്നല്‍ തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുമ്ബോള്‍ നമ്മള്‍ വീണ്ടും കാണും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക