തിരുവനന്തപുരം: ഭാര്യയെയും മൂന്ന് മക്കളെയും കിണറ്റിൽ തള്ളിയിട്ട് യുവാവും കിണറ്റിൽ ചാടി. കുട്ടികൾ മരിച്ചു. യുവാവും ഭാര്യയും രക്ഷപ്പെട്ടു. മുൾകി പദ്മനൂരിലെ ഹിതേഷ് ഷെട്ടിഗാരാണ് ഭാര്യയെയും കുട്ടികളെയും കിണറ്റിൽ തള്ളിയിട്ട് ചാടിയത്.
മക്കളായ രശ്മിത (13), ഉദയ് (11), ദക്ഷിത് (നാല്) എന്നിവരാണ് മരിച്ചത്. ഭാര്യ ലക്ഷ്മി രക്ഷപ്പെട്ടു. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ എല്ലാവരെയും കിണറ്റിൽനിന്ന് പുറത്തെടുത്തെങ്കിലും കുട്ടികൾ മരിച്ചു. ലക്ഷ്മിയെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഹിതേഷി(42)നെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക