കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസിനെതിരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രോശം. ‘ക്യാമ്ബില്‍ നിന്ന് വന്നവരേ പോകുള്ളൂ… കണ്ടാല്‍ തിരിച്ചറിയുന്ന എല്ലാറ്റിനെയും അടിക്കും” എന്നിങ്ങനെയാണ് ആക്രമണം തടയാനെത്തിയ പൊലീസിനെതിരെ ഒരു പ്രവര്‍ത്തകന്‍ ഭീഷണി മുഴക്കിയത്.

നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടു നല്‍കുന്നതിനായി നടന്ന പ്രതിഷേധത്തിലും പോരിനു വിളിക്കുന്ന മുദ്രാവാക്യങ്ങളാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മുഴക്കിയത്. ”ഏത് മോന്റെ മോനായാലും ചുണയുണ്ടെങ്കില്‍ നേരെ വാടാ പോരിനു വാടാ പട്ടികളേ… പട്ടികളേ പരനാറികളേ” എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. സമരക്കാരെ കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റുമ്ബോള്‍ ഒരു പ്രവര്‍ത്തകന്‍ ‘നിങ്ങള്‍ക്ക് വേണ്ട ആളുകളുടെ ലിസ്റ്റില്ലേ എല്ലാവരെയും പിടിച്ച്‌ കയറ്റണമോയെന്ന്’ പൊലീസ് വാനില്‍ നിന്ന് വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ ഓഫീസ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. എസ്‌എഫ്‌ഐ അക്രമത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എംഎല്‍എ ആരോപിച്ചു. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.

കെട്ടിടത്തില്‍ രണ്ട് ഹോസ്പിറ്റലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്ബ്യൂട്ടറുകള്‍ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക