പത്തനംതിട്ട: സാമ്ബത്തിക തട്ടിപ്പുകേസിലെ പ്രതിയുടെ കാമുകിയെ ഭീഷണിപ്പെടുത്തിയ കേസില്‍ സസ്പെന്‍ഡ് ചെയ്‌ത സിവില്‍ പൊലീസ് ഓഫിസര്‍ അഭിലാഷിനെതിരെ ഗുരുതര ആരോപണങ്ങള്‍. പ്രതിയുടെ ഫോണില്‍നിന്ന് അയാളുടെ കാമുകിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയാണ് അഭിലാഷ് യുവതിയെ ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ ഫോണ്‍ അഭിലാഷ് പിടിച്ചെടുത്തിരുന്നു. പാസ്‌വേഡ് ചോദിച്ച്‌ ഫോണ്‍ തുറന്ന അഭിലാഷ് ചിത്രങ്ങളും വിഡിയോകളും പരിശോധിച്ചപ്പോള്‍ യുവതിയുടെ നഗ്നചിത്രങ്ങളും വിഡിയോയും കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ പ്രതിയുടെ കാമുകിയുടെതാണെന്ന് മനസിലായതോടെ യുവതിയുടെ ഫോണിലേക്ക് വിഡിയോ കോള്‍ ചെയ്‌ത് കാമുകന്‍ സെല്ലില്‍ കിടക്കുന്നത് കാണിച്ച്‌ കൊടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയുടെ ചിത്രങ്ങളും വിഡിയോയും സ്വന്തം മൊബൈല്‍ ഫോണിലേക്ക് മാറ്റുകയും ചെയ്തു. നേരിട്ടു കാണമെന്ന് ആവശ്യപ്പെട്ട് നിരന്തരം വിളിയെത്തിയെങ്കിലും യുവതി പ്രതിരോധിച്ചു. യുവതി വഴങ്ങില്ലെന്ന് ഉറപ്പായതോടെ കേസില്‍പെടുത്തുമെന്നായി ഭീഷണി. തുടര്‍ന്ന് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

അഭിലാഷ് തന്റെ ഫോണ്‍ ദുരുപയോഗം ചെയ്തെന്നു കാട്ടി സാമ്ബത്തിക തട്ടിപ്പു കേസിലെ പ്രതിയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും കഴിഞ്ഞ ദിവസം അഭിലാഷിന്റെ ഫോണ്‍ പിടിച്ചെടുക്കുകയുമായിരുന്നു. അഭിലാഷിന്റെ ഫോണില്‍ നിന്ന് യുവതിയുടെ ചിത്രങ്ങളും നഗ്നവിഡിയോകളും അന്വേഷണ സംഘം കണ്ടെടുത്തതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക