കൊച്ചി: പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ ലാത്തിചാര്‍ജില്‍ പരുക്കേറ്റ യൂത്ത് കോണ്‍​ഗ്രസ് നേതാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി. കഴിഞ്ഞ ചൊവ്വാഴ്ച്ച തൊടുപുഴയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിലാല്‍ സമദിന് പരുക്കേല്‍ക്കുന്നത്. ​ഗുരുതരമായി പരുക്കേറ്റ ബിലാല്‍ അങ്കമാലിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബിലാലിന്റെ ഇടതു കണ്‍പോളയുടെ മൂന്ന് ഭാ​ഗത്തായി ഏതാണ്ട് 28 തുന്നലുകളുണ്ട്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചികിത്സകള്‍ക്ക് ശേഷം മാത്രമെ കാഴ്ച്ച തിരികെ ലഭിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും പറയാനാവൂവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. നിലവില്‍ മുറിവ് ഭേ​ദമാകാന്‍ വേണ്ടിയുള്ള ചികിത്സയാണ് പുരോ​ഗമിക്കുന്നത്. ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു നടത്തിയ മാര്‍ച്ചിനിടെയാണു ബിലാലിനു പരുക്കേറ്റത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക