കൊല്ലം: ചാത്തന്നൂർ ആദിച്ചനല്ലൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പ്രലോഭിപ്പിച്ച് സ്വർണവും ലക്ഷങ്ങളും തട്ടിയെടുത്ത് ലൈംഗികമായി നിരന്തരം പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചുകടന്ന സി.പി.എം പഞ്ചായത്ത് അംഗം അറസ്റ്റിൽ. ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗം വടക്കേ മൈലക്കാട് കാറ്റാടി മുക്കിൽ രതീഷ് കുമാർ ആണ് (45) അറസ്റ്റിലായത്.

യുവതിയെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞ ഇയാളെ മാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മടങ്ങാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടി കൂടുകയായിരുന്നു. ഭാര്യയുടെ മരണത്തിനു ശേഷം വിവാഹാഭ്യർഥ നയുമായാണ് ഇയാൾ യുവതിയെ സമീപിച്ചത്. ഏറെ നാളത്തെ അടുപത്തിനിടെ പലപ്പോഴായി രണ്ടു ലക്ഷത്തിലേറെ രൂപയും നാലു പവൻ സ്വർണവും ഇയാൾ കൈക്കലാക്കിയിരുന്നതായി യുവതി പൊലീസിന് നൽകിയ പരാതി യിൽ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മേയ് മൂന്നിന് ഇയാൾ യുവതി യെ കടത്തിക്കൊണ്ടുപോയി. വർക്കല റിസോർട്ടിൽ രണ്ടു ദിവസത്തെ താമസത്തിനു ശേഷം യുവതിയുമായി ഇയാൾ കന്യാകുമാരി യിലേക്ക് കടന്നു. അവിടെ വെച്ച് ഇയാൾ താലികെട്ടിയതായി യുവതി പറയുന്നു. ഇവരെ കാണാ തായതോടെ ഇരുവരുടെയും വിട്ടുകാർ പൊലീസിൽ പരാതി നൽ കിയിരുന്നു. കേസെടുത്ത പൊലീസ് ഇരുവരെയും കന്യാകുമാരിയിൽ നിന്നും മേയ് 10ന് പിടികൂടി കോടതിയിൽ ഹാജരാക്കി. സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പിൽ യുവതിയെ കോടതി ഇയാൾക്കൊ വിട്ടു.

ഈ മാസം രണ്ടുവരെ യുവതി ക്കൊപ്പം താമസിച്ച ഇയാൾ പിന്നീട് കടന്നുകളഞ്ഞു. ശാരീരിക അവശതകളെ തുടർന്ന് യുവതി കഴിഞ്ഞ ആറിന് ജില്ല ആശുപത്രി യിൽ ചികിത്സ തേടി. പിറ്റേന്ന് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. പരാതി നൽകിയതിനു ശേഷം ഇയാൾ നിരന്തരം വധ ഭീഷണിയടക്കം മുഴക്കിയിരുന്ന തായി യുവതി പറയുന്നു. സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം കേസെടുത്ത കണ്ണനല്ലൂർ പൊലീസാണ് പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തത്. കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻ കുമാ റിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക