ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ ഹൗസ് കീപ്പിങ് സ്റ്റാഫായി ജോലി ചെയ്യുന്ന ബംഗാളി സ്വദേശിനിയായ 24 വയസ്സുകാരിയെ 15 വയസ്സുകാരൻ പീഡിപ്പിച്ചെന്ന് പരാതി. ഛത്തീസ്ഗഡ് സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഹോട്ടലിലെ സ്ത്രീകളുടെ ശുചിമുറിയിലാണ് സംഭവം.
ശുചിമുറിയിലെത്തിയ 15 വയസ്സുകാരനോട് പുറത്തുപോകാൻ ആവശ്യപ്പെട്ടെന്നും എന്നാൽ അതു വകവയ്ക്കാതെ, ശുചിമുറി അകത്തുനിന്നു പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. സഹപ്രവർത്തകരാണ് യുവതിയെ അവശനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി രാജ്പുർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ മോഹൻ സിങ് പറഞ്ഞു. വീട്ടുകാർക്കൊപ്പം രണ്ടു ദിവസമായി ഹോട്ടലിൽ താമസിച്ച് വരികയായിരുന്നു 15 വയസ്സുകാരൻ. കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം ഹരിദ്വാറിലെ ജുവനൈൽ ഹോമിലേക്ക് അയച്ചു. യുവതി വിവാഹിതയായാണ്. ഒരു മകളുമുണ്ട്.