കോഴിക്കോട്: പ്രസവിച്ച കുഞ്ഞിനെ അമ്മക്ക് മാറിനല്‍കി എന്നു പരാതി. കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലാണ് (ഐ.എം.സി.എച്ച്‌) പ്രസവിച്ച അമ്മയ്ക്ക്‌ കുഞ്ഞിനെ മാറിനല്‍കിയത്. ഇക്കഴിഞ്ഞ ജൂണ്‍ ആറിന് രാവിലെ 10.15-ന്ഐ .എം.സി.എച്ചില്‍ പ്രസവിച്ച വടകര സ്വദേശികളായ ദമ്ബതിമാരുടെ കുഞ്ഞാണ് മാറിയത്. ആണ്‍കുട്ടിയാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും കുഞ്ഞിനെ കാണിക്കാതെയാണ് അമ്മയില്‍നിന്ന് മാറ്റിയതെന്നുമാണ് ആരോപണം.

ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ കുട്ടി കരയാത്തതുകൊണ്ടാണ് അമ്മയില്‍നിന്ന് മാറ്റിയതെന്നും ചികിത്സയുടെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. കുഞ്ഞിന്റെ അമ്മമ്മയോട് അടുത്തുണ്ടായിരുന്ന നഴ്‌സ് പറഞ്ഞത് ആണ്‍കുട്ടിയാണെന്നായിരുന്നു. എന്നാല്‍ പ്രസവിച്ച്‌ പത്തുമിനിറ്റ്‌ കഴിഞ്ഞതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുഞ്ഞിനെ കൊണ്ടുവന്ന് കാണിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുഞ്ഞിന്റെ ചുണ്ടിന് വൈകല്യമുണ്ടെന്നും ശാരീരികമായ ചില പ്രശ്നങ്ങളുണ്ടെന്നും ആശുപത്രി അധികൃതര്‍ നല്‍കിയ രേഖകളിലുണ്ട്. ഗര്‍ഭിണിയായി ആദ്യമാസം മുതല്‍ അവസാനമാസംവരെ എല്ലാ ഘട്ടത്തിലും സ്കാനിങ്‌ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതാണ്. അപ്പോഴൊന്നും ഡോക്ടര്‍മാര്‍ ആരുംതന്നെ ശാരീരിക പ്രശ്നങ്ങളുള്ളതായി ദമ്ബതിമാരോട് പറഞ്ഞിട്ടില്ല. കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ പറഞ്ഞ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി. കുഞ്ഞിനെ മാറിപ്പോയതാണെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്നും യഥാര്‍ഥ കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള ശാസ്ത്രീയപരിശോധനകള്‍ വേണമെന്നുമാവശ്യപ്പെട്ട് ദമ്ബതിമാര്‍ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കി.

പിതൃത്വം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട ഡി.എന്‍.എ പരിശോധന കഴിയാതെ തങ്ങള്‍ക്ക് ഈ കാര്യത്തില്‍ ഒന്നുംചെയ്യാനില്ലെന്ന നിലപാടിലാണ് പോലീസ്. കേസെടുക്കണമെങ്കില്‍ ഡി.എന്‍.എ പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും പരിശോധനാഫലം വന്നശേഷംമാത്രമേ കേസെടുക്കൂവെന്നും മെഡിക്കല്‍ കോളജ് പോലീസ് അധികൃതര്‍ പറഞ്ഞു.

അതേസമയം കുഞ്ഞ്‌ മാറിപ്പോയിട്ടില്ലെന്നും പരാതിയുണ്ടായ ഉടന്‍ പ്രാഥമികാന്വേഷണം നടത്തിയെന്നും മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. സി ശ്രീകുമാര്‍ പറഞ്ഞു. കോടതിയോ പോലീസോ നിര്‍ദേശിക്കാതെ ഡി.എന്‍.എ പരിശോധന നടത്താന്‍ സാധിക്കില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക