സ്ത്രീധനമായി കാര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. സേലം മുല്ലൈ നഗര്‍ സ്വദേശിനി ധനശ്രീയ (26) ആണ് മരിച്ചത്. സംഭവത്തില്‍ ധനശ്രീയയുടെ ഭര്‍ത്താവ് കീര്‍ത്തിരാജിനെ (31) സുരമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ബാറ്റ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കി കൊലപാതകം ആത്മഹത്യയാക്കി മാറ്റാനും കീര്‍ത്തിരാജ് ശ്രമിച്ചു.

മൂന്ന് വര്‍ഷം മുന്‍പാണ് സേലം റെഡ്‌ഡിപ്പട്ടി സ്വദേശിയായ കീര്‍ത്തിരാജ് ധനശ്രീയയെ വിവാഹം ചെയ്തത്. അടുത്തിടെ കുടുംബ വീട്ടില്‍ നിന്ന് ഇരുവരും മാറി താമസിച്ചു. ഇതിന് ശേഷമാണ് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് കീര്‍ത്തിരാജിന്റെ പീഡനം തുടങ്ങിയത്. കാറും കൂടുതല്‍ ആഭരണങ്ങളും ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ പീഡനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസ൦ ധനശ്രീയ ആത്മഹത്യ ചെയ്‌തെന്ന് കീര്‍ത്തിരാജ് ഭാര്യവീട്ടുകാരെ അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ധനശ്രീയയുടെ തലയിലെ മുറിവ് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തലക്കടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് കീര്‍ത്തിരാജിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്നുളള ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക