പാലക്കാട്: ജീവന് ഭീഷണിയുണ്ടെന്ന് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയതിന് പിന്നാലെ, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്റെ സ്വന്തം സുരക്ഷ വര്‍ദ്ധിപ്പിച്ചു. രണ്ട് ജീവനക്കാരെയാണ് സ്വപ്ന തന്റെ സുരക്ഷയ്ക്കായി നിയമിച്ചിരിക്കുന്നത്. ഈ രണ്ടുപേരും മുഴുവന്‍ സമയവും സ്വപ്നയ്ക്കൊപ്പമുണ്ടാവും.

നിയമോപദേശം തേടാനായി കൊച്ചിയിലേക്ക് യാത്ര തിരിച്ച സ്വപ്നയ്ക്കൊപ്പം ഇന്ന് ബോഡി ഗാര്‍ഡുണ്ടായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഷാജ് കിരണിന്റെ ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെയാണ് സ്വപ്ന തന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചത്. സുരക്ഷ ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയില്‍ സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ അന്വേഷിക്കും. ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗൊദാരയ്ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലെ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനേയും ചോദ്യം ചെയ്യാനായി ഉടന്‍ നേരിട്ട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക