ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍​ഗ്രസിന് മൂന്ന് സീറ്റുകളില്‍ ജയം. ബിജെപി ഒരു സീറ്റിലും ജയിച്ചു. കോണ്‍​ഗ്രസിന്റെ മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രമോദ് തിവാരി എന്നിവര്‍ രാജ്യസഭയിലേക്ക് പോകും. ഘനശ്യാം തിവാരി ബിജെപിയുടെ എംപിയായി രാജ്യസഭയിലേക്ക് പോകും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി ​ഗ്രൂപ്പ് മാധ്യമ മുതലാളി സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. ബിജെപി അറിവോടെയാണ് സുഭാഷ് ചന്ദ്ര മത്സരത്തിനിറങ്ങിയത്. നാല് രാജ്യസഭ സീറ്റുകളിലേക്കാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടന്നത്.

സുഭാഷ് ചന്ദ്രയെ വിജയിപ്പിക്കാനായി ബിജെപി കിണഞ്ഞു പരിശ്രമിച്ചിരുന്നു. ബിജെപിയുടെ മുന്നൊരുക്കങ്ങളെ മറികടന്നുകൊണ്ടാണ് രാജസ്ഥാനില്‍ കോണ്‍​ഗ്രസ് വലിയ വിജയം നേടിയത്. കുതിരക്കച്ചവടം ഭയന്ന് എംഎല്‍‍എമാരെ കോണ്‍​ഗ്രസ് റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുഭാഷ് ചന്ദ്രക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ട് നിലവിലെ ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ വിപ്പ് നല്‍കിയതോടെ കോണ്‍​ഗ്രസിന് പരാജയ ഭീതിയുണ്ടായിരുന്നു. രാജസ്ഥാനില്‍ ചെറിയ പാര്‍ട്ടികളുടേയും സ്വതന്ത്ര്യരുടേയും നിലപാട് നിര്‍ണായകമായിരുന്നു. 108 പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ 126 എം എല്‍ എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് കോണ്‍ഗ്രസിനുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക