കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് സി പി എം വര്‍ഗീയ കാര്‍ഡുപയോഗിച്ചു വോട്ടു തേടാന്‍ ശ്രമിച്ചുവെന്ന് സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ അങ്കമാലി- എറണാകുളം അതിരൂപതാ മുഖപത്രം. സെക്യൂലറിസം പാര്‍ട്ടി ഭരണഘടനയില്‍ അലങ്കാരപ്പദമായി മാത്രം കൊണ്ടു നടക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലമെന്നാണ് സീറോ മലബാര്‍ സഭയുടെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച്‌ പഠിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നിടത്ത് കോണ്‍ഗ്രസ്സില്‍ പ്രതീക്ഷയുണ്ടെന്നാണ് സഭാ മാസികയുടെ അഭിപ്രായം. കോണ്‍ഗ്രസിന്റെ മടങ്ങിവരവിന്റെ സൂചനയാണെന്നും സത്യദീപം മാസിക അഭിപ്രായപ്പെടുന്നുണ്ട്.

‘തിരിച്ചടി തിരിച്ചറിവാകുമോ’ എന്ന പുതിയ ലക്കം (ജൂണ്‍ 15) സത്യദീപത്തിന്റെ മുഖ പ്രസംഗത്തിലാണ് സി പി എമ്മിന്റെ പച്ചയായ വര്‍ഗീയ പ്രീണനത്തെ അതിരു ക്ഷമായ ഭാഷയില്‍ വിമര്‍ശി ക്കുന്നത്. വോട്ടറുടെ ജാതിയും മതവും നോക്കി നേതാക്കളെ നിശ്ചയിച്ച്‌ ഭവന സന്ദര്‍ശനത്തിനു നിയോഗിക്കുവോളം വര്‍ഗീയത അതിന്റെ സര്‍വ്വാസുരഭാവവും പ്രകടമാക്കിപ്പെരുമാറിയ തെരഞ്ഞെടുപ്പായിരുന്നു, തൃക്കാക്കരയിലേത്. സമ്മതിദായകരുടെ ജാതി നോക്കി വോട്ടുറപ്പിച്ചതിനെ ഇലക്ഷന്‍ എന്‍ജിനീയറിങ് എന്നു വിളിക്കരുതെന്ന് സത്യദീപം കുറ്റപ്പെടുത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപിയും സി പി എമ്മും ഏറ്റവും നെറികെട്ട വര്‍ഗീയ പ്രീണന മാണ് തൃക്കാക്കരയില്‍ നടത്തിയതെന്നാണ് അതിരൂപതാ മാസിക യുടെ നിലപാട്. ഇടത് മുന്നണി സ്ഥാനാര്‍ ത്ഥി ഡോ. ജോ ജോസഫി ന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സഭയുടെ ഉടമസ്ഥതയിലുള്ള ലിസി ആശുപത്രിയില്‍ വെച്ച്‌ പ്രഖ്യാപിച്ചതിനേയും സത്യദീപം വെറുതെ വിട്ടില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പള്ളി(ആശുപത്രി)പ്പരിസരത്തവതരിപ്പിച്ചുകൊണ്ട് ഇടതുമുന്നണിയാരംഭിച്ച വര്‍ഗ്ഗീയ പ്രീണന നീക്കത്തി ന് ബിജെപി അവസാന നിമിഷം സാക്ഷാല്‍ പിസി ജോര്‍ജ്ജിനെ കളത്തിലിറക്കിയാണ് മറുപടി നല്കിയത്.

ജനത്തിനു ബോധ്യമാകാത്ത വികസന പരിപാടികള്‍ വേണ്ട എന്നുതന്നെയാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിലെ പ്രധാന പാഠം. അതിവേഗപ്പാതയുടെ ദിശ നിര്‍ണ്ണയം കല്ലിടാതെയും കണ്ടെത്താമെന്നിരിക്കെ, ജനത്തിന്റെ നെഞ്ചത്ത് കല്ലിട്ടേതീരൂ എന്ന തീരുമാനത്തെയാണ് തൃക്കാക്കര തിരുത്തിയത്. യുഡിഎഫ് കോട്ടയിലെ വിജയത്തുടര്‍ച്ചയെന്ന മട്ടില്‍ ഈ ജനസ്വരത്തെ അവഗണിച്ച്‌ അധികം മുന്നോട്ടുപോകാന്‍ എല്‍ഡിഎഫിന് എളുപ്പ മാകില്ല. തുടര്‍ഭരണാനു മതി, തോന്നിയതുപോലെ പോകാനുള്ള അ നുവാദ മല്ലെന്ന സന്ദേശവുമായി ട്ടാകും ഉമയുടെ ‘സഭാ’പ്രവേശനം.

വര്‍ഗ്ഗീയത പച്ചയ്ക്ക് പരസ്യമായിപ്പറഞ്ഞ് വോട്ട് ചോദിച്ചവരെ പരാജയപ്പെടുത്തിയെന്നതിലാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അടയാളപ്പെടുന്നത്. ബിജെപിക്ക് കെട്ടിവച്ച കാശ് പോയ ഈ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയതയ്ക്ക് ഇവിടെ വേരില്ലെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ഉറപ്പിച്ചുപറഞ്ഞു. സഭാ-സമുദായ നേതൃത്വത്തണലില്‍ വോട്ടുറപ്പിക്കുന്ന പ്രീണന രാഷ്ട്രീയത്തെയും തൃക്കാക്കര തള്ളിപ്പറഞ്ഞു. പൂര്‍ണ്ണമായും നഗരകേന്ദ്രീകൃതമായ തൃക്കാക്കര മണ്ഡലം കേരള സമൂഹത്തിന്റെ പരിഛേദമായതിനാല്‍ അത് ആധികാരികവുമാണ്. മതാവലംബ പാര്‍ട്ടികളുടെ വിദ്വേഷ രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധി ക്കുന്നതിനുപകരം അവര്‍ ക്കൊക്കെ തെരുവില്‍ അഴിഞ്ഞാടാന്‍ അവസര മൊരുക്കുന്ന, സെക്യൂലറി സം പാര്‍ട്ടി ഭറണഘടന യില്‍ അലങ്കാരപ്പദമായി മാത്രം കൊണ്ടു നടക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം.

തെരഞ്ഞെടുപ്പില്‍ എങ്ങനെയും ജയിക്കുക എന്നതിനേക്കാള്‍ പ്രധാനമാണ് മതേതര കേരളം തോല്‍ക്കാതിരിക്കുന്നത് എന്ന രാഷ്ട്രീയ തിരിച്ചറിവ് ഈ തെഞ്ഞെടുപ്പിന്റെ വരുംകാല നിക്ഷേപമാകണം. പാര്‍ട്ടിയും മതവും ഒന്നാകുന്നതിന്റെ ആപല്‍സൂചന അതിശക്തമായി അടയാളപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ഓശാന ഞായറില്‍ ‘പാര്‍ട്ടി പൊലീസ്’ പള്ളിയിലെത്തിയത് വിശ്വാസികള്‍ പ്രശ്നമാക്കുകയും ചെയ്തു. തിരിച്ചടികള്‍ തിരിച്ചറിവായാല്‍ നന്നെന്ന മുന്നറിയിപ്പാണ് ഇടതു മുന്നണിക്ക് എറണാകുളം അങ്കമാലി അതിരൂപത നല്‍കുന്നത്.

സത്യദീപം മുഖപ്രസംഗത്തിന്റെ പൂര്‍ണ രൂപം:

തിരിച്ചടി തിരിച്ചറിവാകുമോ?

തൃക്കാക്കര യുഡിഎഫ് നിലനിര്‍ത്തിയെന്ന മട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തെ ലളിതവല്‍ക്കരിക്കുക അസാധ്യമാകത്തക്കവിധം അസാധാരണമായ പ്രചാരണ കോലാഹലങ്ങളും, അവിചാരിതമായ അടിയൊഴുക്കുകളും നിര്‍ണ്ണായകമാക്കിയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. കാല്‍ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫിന്റെ ആധികാരിക വിജയം.

ഭരണത്തുടര്‍ച്ചയുടെ വാര്‍ഷിക വേളയില്‍, സര്‍ക്കാരിന്റെ വികസന നയങ്ങളുടെ വിലയിരുത്തലായി തെരഞ്ഞെടുപ്പ് ഫലം മാറിത്തീരാമെന്ന ആശങ്കയില്‍ സര്‍വ്വസജ്ജമായ സര്‍ക്കാര്‍ സംവിധാനമാണ് ഇടതുക്യാമ്ബിന്റെ പ്രചാരണ പരിപാടികള്‍ക്ക് പിന്തുണയായത്. മുഖ്യമന്ത്രിയും മന്ത്രിമാരും ദിവസങ്ങളോളം തൃക്കാക്കരയില്‍ ക്യാമ്ബ് ചെയ്ത് പ്രചാരണച്ചുമതല ഏറ്റെടുത്തു. മന്ത്രിമാരുടെ അപ്രതീക്ഷിത ഭവന സന്ദര്‍ശനങ്ങള്‍ തൃക്കാക്കരയ്ക്ക് മാത്രമല്ല തെരഞ്ഞെടുപ്പ് കേരളത്തിനു പോലും പുതുമയുടെ അനുഭവമായി. ഇടതു നിയമ സഭാ സമാജികരുടെ എണ്ണം നൂറക്കത്തിലെത്തിച്ച്‌ സെഞ്ചുറിയടിക്കുന്ന ക്യാപ്റ്റനായി പിണറായിയെ വാഴ്‌ത്തിയുറപ്പിക്കാമെന്ന ‘വിജയ’പ്രതീക്ഷയാണ് ഉമാതോമസിന്റെ ഉജ്ജ്വലവിജയം ഇല്ലാതാക്കിയത്.

തുടക്കത്തില്‍ മുന്നണികള്‍ വോട്ടു ചോദിച്ചു തുടങ്ങിയത് വികസനം പറഞ്ഞായിരുന്നെങ്കിലും, അധികം വൈകാതെ വര്‍ഗ്ഗീയ ധ്രുവീകരണ പ്രചാരണ പരിപാടികള്‍ക്ക് തൃക്കാക്കര സാക്ഷ്യം വഹിച്ചു. വോട്ടറുടെ ജാതിയും മതവും നോക്കി നേതാക്കളെ നിശ്ചയിച്ച്‌ ഭവന സന്ദര്‍ശനത്തിനു നിയോഗിക്കുവോളം വര്‍ഗ്ഗീയത അതിന്റെ സര്‍വ്വാസുരഭാവവും പ്രകടമാക്കിപ്പെരുമാറിയ തെരഞ്ഞെടുപ്പായിരുന്നു, തൃക്കാക്കരയിലേത്. സമ്മതിദായകരുടെ ജാതി നോക്കി വോട്ടുറപ്പിച്ചതിനെ ഇലക്ഷന്‍ എന്‍ജിനീയറിങ് എന്നു വിളിക്കരുത്.

പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പള്ളി(ആശുപത്രി)പ്പരിസരത്തവതരിപ്പിച്ചുകൊണ്ട് ഇടതുമുന്നണിയാരംഭിച്ച വര്‍ഗ്ഗീയ പ്രീണന നീക്കത്തിന് ബിജെപി അവസാന നിമിഷം സാക്ഷാല്‍ പിസി ജോര്‍ജ്ജിനെ കളത്തിലിറക്കിയാണ് മറുപടി നല്കിയത്.
തെരഞ്ഞെടുപ്പിന്റെ ‘അസുലഭാവസര’ത്തെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ മുനവെച്ച പ്രയോഗത്തിന് മറുപടിയായി വന്ന കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ‘നായ’ പ്രയോഗമുള്‍പ്പടെ വ്യക്തിയധിക്ഷേപത്തിന്റെ പരിധികള്‍ ലംഘിച്ച തെരഞ്ഞെ ടുപ്പു യുദ്ധത്തില്‍, അശ്ലീല വീഡിയോ പോലും പ്രചാരണായുധമായി ഉപയോഗിക്കെപ്പട്ടുവെന്നറിയുമ്ബോഴാണ്, നവോത്ഥാന കേരളത്തിന്റെനിലവാരത്തകര്‍ച്ചാനുഭവം പൂര്‍ണ്ണമാ കുന്നത്.

ഭരണത്തിന്റെ വിലയിരുത്തലെന്ന് പ്രചാരണ വേളയിലെവിടെയും മുഖ്യമന്ത്രി പറഞ്ഞില്ലെന്നാണ് പാര്‍ട്ടിയുടെ വാദം. മുഖ്യമന്ത്രി പറഞ്ഞില്ലെങ്കിലും ജനം പറഞ്ഞു, ഉമയ്ക്ക് ഗംഭീരവിജയം നല്കി അതുറക്കെത്തന്നെപ്പറഞ്ഞു. ജനത്തിനു ബോധ്യമാകാത്ത വികസന പരിപാടികള്‍ വേണ്ട എന്നുതന്നെയാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിലെ പ്രധാന പാഠം. അതിവേഗപ്പാതയുടെ ദിശനിര്‍ണ്ണയം കല്ലിടാതെയും കണ്ടെത്താമെന്നിരിക്കെ, ജനത്തിന്റെ നെഞ്ചത്ത് കല്ലിട്ടേതീരൂ എന്ന തീരുമാനത്തെയാണ് തൃക്കാക്കര തിരുത്തിയത്. യുഡിഎഫ് കോട്ടയിലെ വിജയത്തുടര്‍ച്ചയെന്ന മട്ടില്‍ ഈ ജനസ്വരത്തെ അവഗണിച്ച്‌ അധികം മുന്നോട്ടുപോകാന്‍ എല്‍ഡിഎഫിന് എളുപ്പമാകില്ല. തുടര്‍ഭരണാനുമതി,തോന്നിയതുപോലെ പോകാനുള്ള അനുവാദമല്ലെന്ന സന്ദേശവുമായിട്ടാകും ഉമയുടെ ‘സഭാ’പ്രവേശനം.
ദേശീയ സംസ്ഥാന തലങ്ങളില്‍ തലയെടുപ്പുള്ള നേതാക്കള്‍ പാര്‍ട്ടിവിടുന്ന പശ്ചാത്തലത്തില്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസ്സിനു നല്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം സംസ്ഥാന നേതൃതലത്തില്‍ നടന്ന അഴിച്ചുപണിയെ ശരിവയ്ക്കുന്ന വിധത്തില്‍, പാര്‍ട്ടി ഒറ്റക്കെട്ടായി പൊരുതി നേടിയ ‘ഉമാവിജയം’പ്രതിപക്ഷത്തിന് പുതിയ ഉണര്‍വ്വാകുമെന്നുറപ്പാണ്. വിജയത്തെക്കുറിച്ച്‌ പഠിക്കുമെന്ന് വി.ഡി. സതീശന്‍ പറയുന്നിടത്ത് കോണ്‍ഗ്രസ്സില്‍ പ്രതീക്ഷയുണ്ട്.

വര്‍ഗ്ഗീയത പച്ചയ്ക്ക് പരസ്യമായിപ്പറഞ്ഞ് വോട്ട് ചോദിച്ചവരെ പരാജയപ്പെടുത്തിയെന്നതിലാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അടയാളപ്പെടുന്നത്. ബിജെപിക്ക് കെട്ടിവച്ച കാശ് പോയ ഈ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയതയ്ക്ക് ഇവിടെ വേരില്ലെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ഉറപ്പിച്ചുപറഞ്ഞു. സഭാ-സമുദായ നേതൃത്വത്തണലില്‍ വോട്ടുറപ്പിക്കുന്ന പ്രീണന രാഷ്ട്രീയത്തെയും തൃക്കാക്കര തള്ളിപ്പറഞ്ഞു. പൂര്‍ണ്ണമായും നഗരകേന്ദ്രീകൃതമായ തൃക്കാക്കര മണ്ഡലം കേരള സമൂഹത്തിന്റെ പരിഛേദമായതിനാല്‍ അത് ആധികാരിക വുമാണ്. മതാവലംബ പാര്‍ട്ടികളുടെ വിദ്വേഷ രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കുന്നതിനു പകരം അവര്‍ക്കൊക്കെ തെരുവില്‍ അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്ന,സെക്യൂലറിസം പാര്‍ട്ടി ഭറണഘടനയില്‍ അലങ്കാരപ്പദമായി മാത്രം കൊണ്ടു നടക്കുന്ന എല്ലാവര്‍ക്കു മുള്ള മുന്നറിയിപ്പാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം.

തെരഞ്ഞെടുപ്പില്‍ എങ്ങനെയും ജയിക്കുക എന്നതിനേക്കാള്‍ പ്രധാനമാണ് മതേതര കേരളം തോല്‍ക്കാതിരിക്കുന്നത് എന്ന രാഷ്ട്രീയ തിരിച്ചറിവ് ഈ തെഞ്ഞെടുപ്പിന്റെ വരുംകാല നിക്ഷേപമാ കണം. പാര്‍ട്ടിയും മതവും ഒന്നാകുന്നതിന്റെ ആപല്‍ സൂചന അതിശക്തമായി അടയാളപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ഓശാന ഞായറില്‍ ‘പാര്‍ട്ടി പൊലീസ്’ പള്ളിയിലെത്തി യത് വിശ്വാസികള്‍ പ്രശ്നമാക്കുകയും ചെയ്തു.പ്രബുദ്ധ കേരള ത്തില്‍ പ്രതീക്ഷയുണ്ട്, പ്രത്യേകിച്ച്‌ തൃക്കാക്കരയില്‍. തെരഞ്ഞെടുത്ത് വിട്ടവര്‍ തന്നെ ‘തിരിച്ചുവിളിക്കുന്ന’ വിധവും രീതിയുമാണ് ഉപതെരഞ്ഞെടുപ്പുകള്‍. അത് തിരിച്ചറിഞ്ഞ് തിരുത്തിയാല്‍ നന്ന്. തിരിച്ചടി തിരിച്ചറിവാകണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക