ചേര്‍ത്തല: യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫേസ്ബുക്കിലൂടെയാണ് ദമ്ബതികള്‍ യുവാവിനെ കുടുക്കിയത്. കണിച്ചുകുളങ്ങരയില്‍ വാടകയ്ക്കു താമസിക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളെത്തെ ദേവസ്വംവെളി വീട്ടില്‍ സുനീഷ് (31) ഭാര്യ സേതുലക്ഷ്മി (28) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.

തൊടുപുഴ സ്വദേശി പ്രവാസി യുവാവിനെയാണ് ഇവര്‍ ഹണിട്രാപ്പില്‍ കുടുക്കിയത്. സുനീഷിന്റെ അറിവോടെയായിരുന്നു സേതുലക്ഷി യുവാവുമായി ബന്ധം സ്ഥാപിച്ചത്. ഫെയ്സ്ബുക്കിലൂടെയാണ് യുവാവിനെ സേതുലക്ഷ്മി പരിചയപ്പെട്ടത്. തുടര്‍ന്ന് നാട്ടിലെത്തിയ യുവാവിനെ സുനീഷിന്റെ ഒത്താശയോടെ കണിച്ചുകുളങ്ങരയിലെ വാടകവീട്ടിലേക്കു വിളിച്ചുവരുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സേതുലക്ഷ്മിയുമൊത്തുള്ള ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ശേഷം അതു കാണിച്ച്‌ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും എടിഎം കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ പിടിച്ചുവാങ്ങി. തുടര്‍ന്ന് ഭീഷണിപ്പെടുത്തി എടിഎം കാര്‍ഡിന്റെ രഹസ്യനമ്ബര്‍ വാങ്ങി പണം കവര്‍ന്നെന്നാണ് പരാതി. യുവാവിന്റെ പരാതിയെ തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക