വിവാഹാഭ്യര്‍ത്ഥന (wedding proposal) നിരസിച്ചതിന്റെ പ്രതികാരമായി യുവതിയെ പട്ടാപ്പകല്‍ റോഡിലിട്ട് യുവാവ് വെട്ടുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. ഹബീബ് എന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇരയായ നൂര്‍ ബാനുവിന്റെ ഭര്‍ത്താവ് രണ്ട് മാസം മുമ്ബ് മരിച്ചിരുന്നുവെന്നും അന്നുമുതല്‍ ഹബീബ് യുവതിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കാഞ്ചന്‍ബാഗ് ഇന്‍സ്‌പെക്ടര്‍ ഉമാ മഹേശ്വര റാവു പറയുന്നതനുസരിച്ച്‌, വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 ഓടെ നൂര്‍ ബാനു എന്ന 45 വയസ്സുള്ള സ്ത്രീയെ അവരുടെ വീടിനടുത്ത് താമസിക്കുന്ന ഹബീബ് അതിക്രൂരമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഹബീബ് യുവതിയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ശല്യപ്പെടുത്തുകയായിരുന്നു. വിസമ്മതിച്ചപ്പോള്‍ ഹബീബ് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു പുരുഷന്‍ ബുര്‍ഖ ധരിച്ച സ്ത്രീയെ പിന്തുടരുന്നതും പിന്നില്‍ നിന്ന് നീളമുള്ള കത്തി പോലുള്ള ഉപകരണം ഉപയോഗിച്ച്‌ ആക്രമിക്കുന്നതും കാണാം. അവര്‍ കുഴഞ്ഞു വീണതിനു ​​ശേഷവും അയാള്‍ നിര്‍ത്തിയില്ല. ആളുകള്‍ പരിഭ്രാന്തരായി നോക്കിനില്‍ക്കെ ഇയാള്‍ കുത്തുന്നത് തുടര്‍ന്നു. (വീഡിയോ ചുവടെ)

പ്രദേശത്തെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തി പരിക്കേറ്റ നൂര്‍ ബാനുവിനെ ഒവൈസി ആശുപത്രിയിലേക്ക് മാറ്റി. നൂര്‍ ബാനു ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു.

ഹൈദരാബാദിലെ കാഞ്ചന്‍ബാഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കാഞ്ചന്‍ബാഗ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അയല്‍വാസിയായ വ്യക്തി യുവതിയെ ഉപദ്രവിക്കുകയും പിന്തുടരുകയും ചെയ്തിരുന്നുവെന്ന് ആറ് കുട്ടികളുടെ അമ്മയായ ഇരയുടെ കുടുംബം പോലീസിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇയാളെ അറസ്റ്റ് ചെയ്തതായും പിന്നീട് വിട്ടയച്ചതായും പോലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക