കോഴിക്കോട്: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച്‌ ഹണിട്രാപ്പിലൂടെ സൗകര്യപ്രദമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പണവും മൊബൈല്‍ ഫോണും മറ്റു വിലപിടിച്ച വസ്തുക്കളും കവരുന്ന സംഘം ടൗണ്‍ പൊലീസിന്റെ പിടിയില്‍. റെയില്‍വേ സ്റ്റേഷന് സമീപം ആനിഹാള്‍ റോഡില്‍വെച്ച്‌ കാസര്‍ഗോഡ് സ്വദേശിയുടെ മൊബൈലും പണവും കവര്‍ന്ന അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ.പി, നല്ലളം ഹസ്സന്‍ഭായ് വില്ലയില്‍ ഷംജാദ് പി.എം എന്നിവരാണ് ടൗണ്‍ പൊലീസിന്റെ പിടിയിലായത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശിയായ യുവാവിനെ കാണണം എന്ന് പറഞ്ഞ് യുവതി കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കോഴിക്കോട്ടെത്തിയ യുവാവിനെ പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മര്‍ദ്ദിച്ച്‌ കവര്‍ച്ച നടത്തുകയായിരുന്നു. സമാന സംഭവങ്ങള്‍ നിരവധി ഉണ്ടാവാറുണ്ടെങ്കിലും മാനഹാനി ഭയന്ന് പലരും പുറത്തു പറയാറില്ല. പ്രതികള്‍ നിരവധി കേസുകളില്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക