കോഴിക്കോട്: വടകര അഴിയൂര്‍ സ്വദേശി റിസ്‍വാന (22)യുടെ മരണത്തില്‍ ഭര്‍ത്താവ് ഷംനാസിനെയും ഭര്‍തൃപിതാവ് അഹമ്മദിനെയും പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. ഇരുവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. മേയ് ഒന്നിനാണു അഴിയൂര്‍ സ്വദേശി റിസ്‍വാനയെ കൈനാട്ടിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യാ പ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഷംനാസ്, ഇയാളുടെ പിതാവ്, മാതാവ്, സഹോദരി എന്നിവരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഷംനാസിനെയും പിതാവിനെയും പൊലീസ് കസ്റ്റഡ‍ിയിലെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിസ്‍വാന ഭര്‍ത്താവിന്റെ വീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചെന്നായിരുന്നു നാട്ടുകാര്‍ യുവതിയുടെ വീട്ടുകാരെ അറിയിച്ചത്. യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തുടര്‍ച്ചയായി പീഡനത്തിനിരയായെന്നാണു വീട്ടുകാര്‍ ആരോപിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക