കോട്ടയം : കോട്ടയത്ത് അമിതവേഗവും, ഗുണ്ടായിസവും കൊണ്ട് കുപ്രസിദ്ധിയാർജ്ജിച്ച ആവേ മരിയ ബസ്സ് സർവീസിന് ചൂലുമായി താക്കീത് നൽകി ഏറ്റുമാനൂരിലെ വീട്ടമ്മമാർ. റോഡുകൾ കുരുതിക്കളമാക്കരുതെന്നു സ്വകാര്യ ബസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പു നൽകിയും , ചോര വീഴുവാൻ ഉള്ളതല്ല റോഡുകൾ എന്ന് ഓർമിപ്പിച്ചും കുടുംബശ്രീയുടെ നേതൃത്വത്തിലാണ് അമ്മമാരുടെ വേറിട്ട പ്രതിഷേധം അരങ്ങേറിയത്. പൊലീസിന്റെയും ജനപ്രതിനിധികളുടെയുo സാന്നിധ്യത്തിൽ ഡ്രൈവർമാർക്ക്  ബോധവൽക്കരണം നടത്തിയാണ് ഇവർ റോഡ് സുരക്ഷ സന്ദേശം നൽകിയത്.

കഴിഞ്ഞ ദിവസം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ബസിടിച്ച പതിനെട്ടുകാരി മരിച്ചിരുന്നു. മണിമല മുക്കട കൊച്ചു കാലായിൽ സനില ( 18 ) യാണ് ദാരുണമായി കൊല്ലപെട്ടത്. ഇതേ തുടർന്നാണ് ഏറ്റുമാനൂർ എറണാകുളം റോഡിലെ സ്ഥിരം അപകട മേഖലയായ കാണക്കാരി പള്ളിപ്പടി ജംഗ്ഷനിൽ വേറിട്ട പ്രതിഷേധം അരങ്ങേറിയത്.  അമിതവേഗതയിൽ ഓടുന്ന  സ്വകാര്യ  ബസുകൾ ഭീതി പരത്തുന്നുവെന്ന് ഇവർ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യാത്ര സമയം ലാഭിക്കുന്നതിനായി  സ്വകാര്യ ബസുകളുടെ അമിത വേഗത മൂലം വെള്ളിയാഴ്ച രാവിലെ എം.സി റോഡിൽ തവള കുഴിയിൽ   പെൺകുട്ടി ബസിനടിയിൽ പെട്ട് ദാരുണമായി മരിക്കാനിടയായ സംഭവത്തിൽ ഉള്ള അമ്മമാരുടെ വേറിട്ട പ്രതിഷേധം കൂടിയായിരുന്നു  ബോധവൽക്കരണ പരിപാടിയായി മാറിയത് . കുറവിലങ്ങാട്  പോലീസിന്റെ സേവനവും കുടുംബശ്രീ പ്രവർത്തകർ കൂടിയായ അമ്മമാർക്ക് ലഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക