ടോക്യോ: ജപ്പാനില്‍ നിന്നുള്ള ഒരു മനുഷ്യന്‍ മൃഗത്തെപ്പോലെ കാണണം എന്ന തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു, @toco_eevee എന്ന ട്വിറ്റര്‍ ഉപയോക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസന്‍സ്. നായയുടെ രൂപത്തിലുള്ള ചിത്രങ്ങളാണ് ഇയാള്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ സ്വപ്നമായ നായയായി മാറുകയായിരുന്നു ഇയാള്‍.

വേഷ വിധാനത്തിലൂടെ രൂപമാറ്റം വരുത്തുന്നതിന് പ്രശസ്തമായ സെപ്പെറ്റ് ആണ് ടോകോയുടെ ആഗ്രഹം പൂര്‍ത്തീകരിച്ച്‌ നല്‍കിയത്. 12 ലക്ഷം രൂപയാണ് ഇതിനായി ടോകോ മുടക്കിയത്. 40 ദിവസമെടുത്താണ് രൂപം നിര്‍മ്മിച്ചിരിക്കുന്നത്. കോളി എന്ന വിഭാഗത്തില്‍പ്പെട്ട നായയുടെ രൂപമാണ് ടോകോ സ്വീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്തിനാണ് ഒരു കൂളി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് “എന്റെ താത്പര്യത്തിലും വേഷവിധാനത്തിലും ഇത് യഥാര്‍ത്ഥമാണെന്ന് തോന്നലുണ്ടാക്കുന്നതിനാണ് ഇത് തെരഞ്ഞെടുത്തതെന്ന് ടോകോ പറഞ്ഞു. കോളിയെപ്പോലെ ഭംഗിയുള്ളവയാണ് തനിക്ക് പ്രിയപ്പെട്ടവയെന്നും ടോകോ ഒരു ജപ്പാന്‍ മാധ്യമത്തോട് പറഞ്ഞു.

കൈകാലുകള്‍ സ്വതന്ത്രമായി ചലിപ്പിക്കാനാകുമോ എന്ന് അഭിമുഖം നടത്തുന്നയാളുടെ ചോദ്യത്തോട് നിയന്ത്രണമുണ്ടെന്നായിരുന്നു മറുപടി. ചലിപ്പിക്കാന്‍ കഴിയും. വല്ലാതെ ചലിപ്പിച്ചാല്‍ പിന്നെ നായയാണെന്ന് തോനില്ലെന്നും ടോകോ പറഞ്ഞു. ടോക്കോയ്ക്ക് സ്വന്തമായി ഒരു YouTube ചാനല്‍ ഉണ്ട്. ഈ നായയുടേതല്ലാതെ മനുഷ്യ രൂപത്തിലുള്ള ടോകോയുടെ രൂപം അവിടെയെങ്ങുമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക