ബംഗളൂരു: യുവാവിന്‍റെയും യുവതിയുടെയും കത്തിക്കരിഞ്ഞ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി. യശ്വന്ത് (23), ജ്യോതി (23) എന്നിവരുടെ മൃതദേഹമാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ കണ്ടെത്തിയത്. ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

തങ്ങള്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മരിച്ചവരിലൊരാള്‍ രക്ഷിതാവിന് സന്ദേശം അയച്ചതായി പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ മെയ് 18ന് ഇരുവരും ക്ലാസും ഇന്‍റര്‍വ്യൂവും ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. സമയം കഴിഞ്ഞിട്ടും തിരിച്ചെത്താതായപ്പോള്‍ വീട്ടുകാര്‍ ബംഗളൂരുവിലെ ഹെബ്ബാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മരിക്കുന്നതിന് മുമ്ബ് ബംഗളൂരുവിലെ ആര്‍.ടി നഗറില്‍ ഇരുവരും താമസിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് തീപിടിച്ച വാഹനം കണ്ടെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തീപിടിത്തത്തില്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക