പാലക്കാട്: കോണ്‍ഗ്രസ് വിട്ട് മറ്റെവിടെയും ചേക്കാറാതെ നില്‍ക്കുന്ന മുന്‍ എംഎല്‍എ എ വി ഗോപിനാഥിന്‍റെ തട്ടകത്തിലേക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നു. പെരുങ്ങോട്ടുകുറിശ്ശിയിലെ ഒളപ്പമണ്ണ സ്മാരകത്തിന്‍റെ ഉദ്ഘാടനമാണ് പരിപാടി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സിപിഎമ്മിന്‍റെ രാഷ്ട്രീയ നീക്കമായാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ചര്‍ച്ചാ വിഷയമായ എ വി ഗോപിനാഥിന്‍റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തത വരുന്നുകയാണ്. കോണ്‍ഗ്രസ് വിട്ടെങ്കിലും പുതിയ കൂട്ടും കൂടും വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, മുഖ്യമന്ത്രിയെ സ്വന്തം തട്ടകത്തിലേക്ക് എത്തിച്ച്‌ ഗോപിനാഥ് നല്‍കുന്നത് തള്ളിക്കളയാന്‍ പറ്റാത്ത സൂചനയാണ്. മഹാകവി ഒളപ്പമണ്ണ സ്മാരകത്തിന്‍റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. സാംസ്കാരിക വകുപ്പിന്‍റെ പരിപാടിയില്‍ പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗം മാത്രമായ എ വി ഗോപിനാഥ് സ്വാഗതമോതുന്നു എന്ന പ്രത്യേകതയുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചടങ്ങിലേക്ക് മുന്‍ സാംസ്കാരിക മന്ത്രി എന്ന നിലയില്‍ എ കെ ബാലന് ക്ഷണമുണ്ട്. സ്ഥലം എം പി രമ്യ ഹരിദാസിന്‍റെ പേര്നോട്ടീസില്‍ പോലുമില്ല. തൃക്കാക്കരപ്പേരിലെ തിരക്കാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയെന്നാണ് വിശദീകരണം. ജലസേചന വകുപ്പ് കൈമാറിയ ഭൂമിയില്‍ ഒരുകോടി രൂപ ചെലവിലാണ് സ്മാരകം പണിതത്. വൈകീട്ട് നാല് മണിക്കാണ് ഉദ്ഘാടനം. കോണ്‍ഗ്രസിനോട് ഇടഞ്ഞാല്‍ ഇടതുവശം ചേര്‍ന്നു നടക്കുന്ന വരിയിലെ എത്രാമനാകും എ വി ഗോപിനാഥ് എന്നാണ് ഇനി അറിയേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക