ചെന്നൈ: ഡി എം കെ പ്രാദേശിക നേതാവിനെ കാമുകിയും ഭര്‍തൃസഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. ചെന്നൈ മണലിയിലെ ഡി എം കെ വാര്‍ഡ് സെക്രട്ടറി എസ് ചക്രപാണി(65)യാണ് കൊല്ലപ്പെട്ടത്. കേസില്‍ ഇയാളുടെ കാമുകിയായ തമീമ ബാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍തൃസഹോദരന്‍ വസീം ബാഷയും, ഇയാളുടെ സുഹൃത്ത് ബാബുവും ഒളിവിലാണ്. പണം പലിശയ്ക്ക് നല്‍കുന്നയാളാണ് ചക്രപാണി. തമീമ ബാനുവും കുടുംബവും നേരത്തെ ഇയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ സമയമാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. പിന്നീട് വീട് മാറിയെങ്കിലും ബന്ധം തുടര്‍ന്നു. ഇതിന്റെ പേരില്‍ തമീമയുടെ വീട്ടില്‍ വഴക്കുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മേയ് പത്തിന് ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് യുവതിയെ കാണാന്‍ ചക്രപാണിയെത്തുകയായിരുന്നു. ഇതറിഞ്ഞ വസീം ബാഷ ഇവിടേക്ക് വരികയും, വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതിനിടെ അരിവാള്‍ കൊണ്ട് ചക്രപാണിയെ ബാഷ വെട്ടുക്കൊല്ലുകയായിരുന്നു.

തുടര്‍ന്ന് തമീമയും ബാഷയും ചേര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി. ഓട്ടോ ഡ്രൈവറായ ബാബുവിന്റെ സഹായത്തോടെ തല അന്നുതന്നെ പുഴയിലേക്കെറിഞ്ഞു. ബാക്കി ഭാഗങ്ങള്‍ സുരക്ഷിതമായി ഉപേക്ഷിക്കുന്നതിനായി പ്ലാസ്റ്റിക് കവറിലാക്കി ടോയ്‌ലറ്റില്‍ സൂക്ഷിച്ചു.

അച്ഛനെ കാണാനില്ലെന്ന് കാണിച്ച്‌ ചക്രപാണിയുടെ മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയില്‍ തമീമയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നെന്ന് കാണിച്ച്‌ അയല്‍വാസികള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടോയ്‌ലറ്റില്‍ ഒളിപ്പിച്ച മൃതദേഹം കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക