സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആകാശ് തില്ലങ്കേരിയുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. ആ വിവാഹത്തില്‍ പങ്കെടുത്ത തില്ലങ്കേരി സ്വദേശിയായ മനോഹരന്‍ ആകാശിനെയും കുടുംബത്തെക്കുറിച്ചും പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. രണ്ടു കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവന്‍ മാത്രമാണ് ആകാശ് എന്നും സ്വന്തം ജീവിതത്തിനും കുടുംബത്തിനും ശരീരത്തിനും ഒരു പോറല്‍ പോലും വരാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരുടെ കവചമായി നില്‍ക്കുന്ന ആകാശ് ഓരോ രക്തസാക്ഷി കുടുംബത്തിനും പ്രിയങ്കരനാകുന്നത് അതുകൊണ്ടാണെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പ് പൂര്‍ണ്ണ രൂപം,

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആകാശിന്റെ കല്യാണം കഴിഞ്ഞു . വളരെ സന്തോഷത്തോടെയാണ് പങ്കെടുത്തത് . അതിന് ഏറെ കാരണങ്ങളുണ്ട് . ആദ്യം ആകാശിന്റെ അച്ഛന്‍ രവിയേട്ടനെ കുറിച്ച്‌ പറയാം . കുഞ്ഞുന്നാളില്‍ ചുവന്ന കൊടിയും മുദ്രാവാക്യങ്ങളും തിരിച്ചറിഞ്ഞു തുടങ്ങിയ കാലത്ത് ഇ എം എസ് , എ കെ ജി, കൃഷ്ണ പിളള എന്നീ പേരുകള്‍ക്കൊപ്പം മറ്റൊരു പേരു കൂടി ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ചിരുന്നു . വഞ്ഞേരി രവി ,
അന്ന് അതാരാണെന്നൊന്നും അറിയില്ലായിരുന്നു . വീട്ടില്‍ അമ്മയുടെയും അച്ഛന്റെയുമൊക്കെ സംസാരത്തിനിടയില്‍ പാര്‍ട്ടിയേ പറ്റി പറയുമ്ബോള്‍ കയറി വരാറുള്ള പേര് .

ഒരിക്കല്‍ അമ്മയോട് ചോദിച്ചു . ആ പേരിനേ പറ്റി . അന്ന് അമ്മ പറഞ്ഞു തന്നതില്‍ നിന്നാണ് അമ്മയുടെ അമ്മാവന്റെ മകനാണെന്നറിഞ്ഞത് . പിന്നീട് ആ പേര് എവിടെ കേട്ടാലും വലിയ അഭിമാനമായിരുന്നു. അടിയന്തിരാവസ്ഥയുടെ കാലത്ത് പോലീസ് തിരഞ്ഞ് വീട്ടിലെത്തിയതും , തിരഞ്ഞ് കിട്ടാതായപ്പോള്‍ സ്വന്തം അമ്മയുടെ മുഖത്ത് നോക്കി ‘കുഴി വെട്ടി വെച്ചോളൂ ശവമടക്കാന്‍ ‘ എന്ന് ആക്രോശിച്ചു പോയതും വീടിലെ സംസാരത്തിനിടയില്‍ കേട്ട ഓര്‍മ്മയുണ്ട് .

അന്ന് ഞങ്ങള്‍ക്ക് , പാര്‍ട്ടിയെന്നാല്‍ രവിയേട്ടനായിരുന്നു . ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്ബോള്‍ സ്റ്റുഡന്‍റ്സ് ഫെഡറേഷനിലും പിന്നീട് കെ എസ് വൈ എഫിലും പാര്‍ട്ടിയിലുമായി പ്രവര്‍ത്തിക്കുമ്ബോഴും ഉയര്‍ന്ന സ്ഥാനങ്ങളോട് പിന്തിരിഞ്ഞു നിന്ന ഒരാള്‍ . ഒരു പ്രദേശം മുഴുവന്‍ അടക്കിവാണ കമ്മാരന്‍ നായരുടെ കൊച്ചു മോന്‍ . സമ്ബത്തിന്റെ സുഖ സുഷുപ്തിയില്‍ കഴിയാമായിരുന്നിട്ടും പാവപ്പെട്ടവര്‍ക്ക് വേണ്ടി , പ്രസ്ഥാനത്തിന് വേണ്ടി ഓടി നടന്ന് പ്രവര്‍ത്തിച്ച ഒരാള്‍ . എത്ര വലിയ ഉന്നതനോടായാലും മുഖത്ത് നോക്കി പറയാനുള്ള ചങ്കൂറ്റം, അപാരമായ ധൈര്യം അതാണ് രവിയേട്ടന്‍ :

അടിയന്തിരാവസ്ഥയൊക്കെ മാറി വീട്ടില്‍ കഴിഞ്ഞുരുന്ന കാലം . തില്ലങ്കേരി ക്കാര്‍ക്ക് എന്തിനും ആശ്രയിക്കാന്‍ പറ്റാവുന്ന ഒരത്താണി . നേരം വെളുക്കുമ്ബോ അഞ്ചും ആറും പേരുണ്ടാവും വീട്ടില്‍ പല ആവശ്യവുമായി .
ഏത് കാര്യവും ഏല്‍ക്കും, മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുളള ഏത് ആശുപത്രിയില്‍ പോകാനും രവിയേട്ടന്‍ വേണം. പോലീസ് സ്റ്റേഷന്‍ , മറ്റ് ഓഫീസ് കാര്യങ്ങള്‍ . ദാരിദ്ര്യത്തില്‍ കഴിയുന്ന നിരക്ഷരരായ ഒരു ജനതയുടെ ദൈവം .
സ്വന്തം പോക്കറ്റില്‍ നിന്നാണ് ചിലവ് മുഴുവന്‍ . എന്തിനും അന്ത്യമുണ്ടാവുമല്ലോ . കൈയ്യിലുള്ളതും കിട്ടാനുള്ളതുമൊക്കെ വാങ്ങി ചിലവാക്കി . പാരമ്ബര്യമായി കിട്ടിയതു വരെ തീര്‍ന്നു തുടങ്ങി .

വൈകി വിവാഹം :
കുട്ടികള്‍ രണ്ടു പേര്‍ .

നാളുകള്‍ കഴിയവേ ചിലവിന് പോലും പ്രയാസം . രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആകെ തുക ദാരിദ്ര്യം മാത്രം . മണിമാളികയില്‍ കഴിയാന്‍ മാത്രം സമ്ബത്തുണ്ടായിരുന്ന ഒരാള്‍ കയറി കിടക്കാന്‍ സൗകര്യമുളള ഒരു വീടുപോലുമില്ലാതെ !
ആരും ചോദിച്ചില്ല അവിടെ അരി വേവുന്നുണ്ടോ എന്ന് , ആരും ചോദിച്ചില്ല ആ കുടുംബം എങ്ങനെ കഴിയുന്നുവെന്ന് . ആരോടും ഒന്നും പരാതി പറഞ്ഞില്ല . പാര്‍ട്ടിയെ ഹൃദയത്തോട് ചേര്‍ത്ത് വച്ച്‌ പട്ടിണി കിടന്ന ഒരു കുടുംബം . അവിടെ പട്ടിണി കിടന്ന് വളര്‍ന്ന മക്കള്‍ .

എന്നിട്ട് ഇപ്പോള്‍ ചോദിക്കുന്നു ആകാശ് എങ്ങനെ വലിയ വീടെടുത്തു ? എങ്ങനെ പണമുണ്ടാക്കി ?
പട്ടിണി കിടക്കുമ്ബോള്‍ ഒന്നന്വേഷിക്കാത്തവന്റെ ഈ ചോദ്യത്തിന് എന്ത് അര്‍ഹത ? എന്നു മുതലാണ് നമ്മള്‍ മീഡിയയെ ഭയന്നു തുടങ്ങിയത്?
ആകാശിന് രണ്ട് കേസുകളുണ്ട് . രണ്ടും രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്തതാണ് . അതും പ്രതി മാത്രമാണ് . കോടതി വിധിക്കും വരെ കുറ്റവാളിയല്ല , മറ്റുളവ എയറിലുളള ആരോപണങ്ങള്‍ മാത്രം .എന്നിട്ടും ചാനലുകാരെ ഭയന്ന് നാം പലതും അവഗണിക്കുന്നു . അതിനിടയില്‍ മറന്നു പോവുന്ന ചിലതുണ്ട് .
ഒരു ജീവിതം മുഴുവന്‍ ,

ഉള്ള സമ്ബത്ത് മുഴുവന്‍ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച്‌ ദരിദ്രനായി പോയിട്ടും ഊണിലും ഉറക്കത്തിലും പാര്‍ട്ടിയെ ഹൃദയത്തോട് ചേര്‍ത്തു വച്ച്‌ ജീവിക്കുന്ന രവിയെട്ടനെ , ആ മനസിനെ . സ്വന്തം ജീവിതത്തിനും കുടുംബത്തിനും ശരീരത്തിനും ഒരു പോറല്‍ പോലും വരാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരുടെ കവചമായി നില്‍ക്കാന്‍ സ്വന്തം ജീവന്‍ നോക്കാതെ ചിലരുണ്ട് എന്ന ഓര്‍മ്മ നല്ലതാണ് . പ്രതിരോധം വേണ്ടിടത്ത് അത് കൂടിയേ തീരൂ . ആകാശിനും പാര്‍ട്ടിയാണെല്ലാം . അതുകൊണ്ടാണ് ഓരോ രക്തസാക്ഷി കുടുംബത്തിനും ആകാശ് പ്രിയങ്കരനാവുന്നത് . അവരുടെ വീടുകളില്‍ ആകാശെത്തുന്നത് . സുഖമന്വേഷിക്കുന്നത് .

ചില വ്യക്തികളോടുളള പ്രതികരണങ്ങള്‍ അസ്ഥാനത്തായെന്നത് കാണാതിരിക്കുന്നില്ല .
പാര്‍ട്ടി പ്രവര്‍ത്തനം മൂലം തകര്‍ന്നു പോയ ഒരു കുടുംബത്തെ , അച്ഛനെ അമ്മയേ വഴിയാധാരമാക്കാതിരിക്കാന്‍ ആകാശ് എന്തു ചെയ്തു എന്നത് തല്‍ക്കാലം നമുക്ക് ആകാശിന് വിടാം .
ചില തെറ്റുകള്‍ ചിലപ്പോള്‍ ശരികളെക്കാള്‍ മഹത്തരമാണ് , ഒരു കാര്യം ഉറപ്പാണ് .
ആരൊക്കെ തള്ളി പറഞ്ഞാലും തള്ളി പറയുന്നവര്‍ പ്രസ്ഥാനം വിട്ടാലും ആ കുടുംബം ചെങ്കൊടി നെഞ്ചോട് ചേര്‍ത്ത് പിടിക്കുക തന്നെ ചെയ്യും എന്നത് .
പാര്‍ട്ടിയേ പോലെ ഓരോ നിമിഷവും കുടുംബത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ കഴിയട്ടെ എന്ന ആശംസയോടെ
മനോഹരന്‍ തില്ലങ്കേരി .
(ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായം )

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക