കൊച്ചി: കൊച്ചിയില്‍ റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കുന്നതിനും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനുമായി വന്‍തോതില്‍ സിന്തറ്റിക്ക് ഡ്രഗ്സും, ഗഞ്ചാവും അയല്‍ സംസ്ഥാനങ്ങളിലെ ലഹരി കേന്ദ്രങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളിലും മറ്റും കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചി സിറ്റി ഡാന്‍സാഫും കളമശേരി പോലീസും ചേര്‍ന്നു ഇടപ്പള്ളി വി.പി.മരയ്ക്കാര്‍ റോഡിന് സമീപം ഹരിത നഗറിലുള്ള ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 8.3 gm എംഡിഎംഎയുമായി യുവതിയടക്കം 6 പേര്‍ അറസ്റ്റിലായി.

തമ്മനം സ്വദേശി നിസാം നിയാസ് (20), കളമശേരി എച്ച്‌.എം.ടി കോളനി സ്വദേശി അജി സാല്‍ (20), മൂലംപള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ് (20), ആലപ്പുഴ തിരുവമ്ബാടി സ്വദേശി എബിന്‍ മുഹമ്മദ് (22), ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചില്‍ സാബു (25), കളമശേരി മൂലേപ്പാടം നഗറില്‍ താമസിക്കുന്ന വിഷ്ണു എസ് വാര്യര്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആലപ്പുഴ സ്വദേശിയായ സച്ചിനാണ് ബാംഗ്ലൂരില്‍ നിന്നും മയക്കുമരുന്നെത്തിച്ച്‌ നല്‍കിയിരുന്നത്. യുവതികളെ കാര്യര്‍ ആയി ഉപയോഗിച്ചാണ് ഇവര്‍ നഗരത്തിലെ പ്രമുഖ കോളേജുകളില്‍ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്. വിദ്യാര്‍ത്ഥികളായ ഇവര്‍ ക്ലാസ്സില്‍ കയറാതെ നഗരത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ ആഡംബര മുറികള്‍ വാടകയ്ക്കെടുത്താണ് വിപണനം നടത്തിയിരുന്നത്.

യുവാക്കള്‍ക്കിടയില്‍ ‘എം’ എന്ന പേരില്‍ അറിയപ്പെടുന്ന എംടിഎംഎയാണ് കൂടുതലായി കച്ചവടം ചെയ്തിരുന്നത്. ബാംഗ്ലൂരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന മയക്കുമരുന്ന് ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിച്ച്‌ വിലകൂടിയ വാഹനങ്ങളും മറ്റും വാങ്ങി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു ഇവര്‍. ലഹരി ഉപയോഗിക്കുന്നതിനായി ഇടപാടുകാര്‍ക്ക് മുറി എടുത്തു നല്‍കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവര്‍ ചെയ്തു കൊടുത്തിരുന്നു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡിസിപി വി.യു. കുര്യാക്കോസിന്‍്റെ നിര്‍ദേശാനുസരണം നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്‍്റ് കമ്മീഷണര്‍ അബ്ദുള്‍ സലാം, ഡാന്‍സാഫ് എസ് ഐ രാമു ബാലചന്ദ്ര ബോസ്, കളമശേരി എസ് ഐ ദീപു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക