തിരുവനന്തപുരത്തു നിന്ന് മൂകാംബികയ്ക്ക് പുറപ്പെട്ട കെ സ്വിഫ്റ്റ് ബസ് വഴിതെറ്റി എത്തിയത് ഗോവയിൽ. സംഭവത്തിൽ അധികമായി വന്ന് ഇന്ധനച്ചെലവ് ഡ്രൈവർ വഹിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. രാവിലെ മൂകാംബികയിൽ എത്തേണ്ടിയിരുന്ന ബസ് നേരം പുലർന്നപ്പോൾ ഗോവയിലാണ് ചെന്നുനിന്നത്.
തിരുവനന്തപുരത്തു നിന്ന് മൂകാംബികയ്ക്ക് പുറപ്പെട്ട കെ സ്വിഫ്റ്റ് ബസ് വഴിതെറ്റി എത്തിയത് ഗോവയിൽ. സംഭവത്തിൽ അധികമായി വന്ന് ഇന്ധനച്ചെലവ് ഡ്രൈവർ വഹിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. രാവിലെ മൂകാംബികയിൽ എത്തേണ്ടിയിരുന്ന ബസ് നേരം പുലർന്നപ്പോൾ ഗോവയിലാണ് ചെന്നുനിന്നത്.
തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസ്സിൽ എറണാകുളത്തുനിന്ന് ഡ്രൈവർ മാറി കയറുകയായിരുന്നു. രാവിലെ ബസ് ഗോവയിൽ എത്തിയപ്പോഴാണ് യാത്രക്കാരും അബദ്ധം തിരിച്ചറിഞ്ഞത്. പിന്നീട് ഡ്രൈവറുടെ ചിലവിൽ ഇന്ധനം നിറച്ച് ഉച്ചയോടെ വാഹനം മൂകാംബികയിൽ എത്തി.