അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജ് സ്വവസതിയിൽ നിന്ന് മാറി നിൽക്കുന്നു എന്ന് സൂചന.എറണാകുളത്ത് മതവിദ്വേഷം പ്രസംഗത്തിന് പേരിൽ പോലീസ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും കേസ് നീട്ടി വെക്കുകയാണ് ഉണ്ടായത്. കേസ് പരിഗണിക്കുന്നത് അവരെ അറസ്റ്റ് തടയണമെന്ന ആവശ്യം പി സി ജോർജിനു വേണ്ടി ഉന്നയിച്ചെങ്കിലും കോടതി അനുവദിച്ചിട്ടില്ല.
ധൃതിപിടിച്ച് അറസ്റ്റ് ചെയ്യേണ്ടെന്ന നിലപാടിലാണ് പോലീസ് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എറണാകുളത്തെ ചടങ്ങിലേക്ക് ജോർജ്ജിനെ ക്ഷണിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട് എന്ന ആരോപണവും പോലീസ് അന്വേഷിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ സാഹചര്യങ്ങളാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യപ്പെടേണ്ട സാഹചര്യം ഒഴിവാക്കാൻ പിസി ജോർജ് മാറിനിൽക്കുന്നത് എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്.