ക്രൈസ്തവരുടെ വിശ്വാസ പോരാട്ടങ്ങളുടെ രാഷ്ട്രീയ മുഖം എന്ന പരിവേഷമാണ് ഇപ്പോൾ പി സി ജോർജ്ജിന് കൈവന്നിട്ടുള്ളത്. പ്രത്യക്ഷമായിത്തന്നെ കത്തോലിക്കാ സഭ ജോർജ് ഉയർത്തുന്ന നിലപാടുകളെയും, ജോർജിനെയും പിന്തുണയ്ക്കുന്നു. പ്രതിദിനം ഈ പിന്തുണ വർദ്ധിച്ചുവരുന്ന കാഴ്ചയാണ് കേരളം ഇപ്പോൾ കാണുന്നത്. രാഷ്ട്രീയപരമായി ഉള്ള ഉയർത്തെഴുന്നേൽപ്പ് കൂടിയാണ് പിസി ജോർജിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ലഭിക്കുന്ന പിന്തുണ. വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ രണ്ടാമതൊരു കേസ് കൂടി അദ്ദേഹത്തിനെതിരെ സർക്കാർ ചാർജ് ചെയ്തിട്ടുണ്ടെങ്കിലും സഭയുടെ പ്രത്യക്ഷമായ പിന്തുണയുള്ള അദ്ദേഹത്തെ അറസ്റ്റ് ചെയ്യുവാൻ സർക്കാർ പോലും ഒന്നും മടിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്
മതവിദ്വേഷ പ്രസംഗ വിവാദത്തില്‍ പിസി ജോര്‍ജിന് പിന്തുണയുമായി കെസിവൈഎം. സമകാലിക വിഷയങ്ങളില്‍ ക്രൈസ്തവ സമൂഹത്തിനുള്ള ആകുലതകള്‍ തന്നെയാണ് പി.സി.ജോര്‍ജ്ജ് ചൂണ്ടികാണിച്ചതെന്ന് കെസിവൈഎം താമരശേരി രൂപത പറയുന്നു. ഇനിയും ഈ വിഷയത്തില്‍ പി.സി. ജോര്‍ജ്ജിനെ ഒറ്റപ്പെടുത്താനും ക്രൂശിക്കാനുമുള്ള ഹിഡന്‍ അജണ്ടകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും, ക്രൈസ്തവ സമൂഹം ഇതിനെതിരെ സംഘടിക്കുമെന്നും പ്രതികരിക്കുമെന്നും കെസിവൈഎം താമരശ്ശേരി രൂപത ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
വിഷം ചീറ്റുന്ന പല പ്രസംഗങ്ങളും പല സാമുദായിക വേദികളിലും മുമ്ബ് ഉയര്‍ന്ന് വന്നപ്പോഴും മൗനം ഭജിച്ചിരുന്നവര്‍ ഈ വിഷയത്തില്‍ വീണ്ടും വീണ്ടും കൃത്യമായ ഇടപെടല്‍ നടത്തുന്നതും പി.സി. ജോര്‍ജിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതും ഏത് താല്പര്യ അജണ്ടയുടെ ഭാഗമാണെന്നത് വ്യക്തമാണെന്നും കെസിവൈഎം താമരശേരി രൂപത ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. പി.സി. ജോര്‍ജ്ജ് എന്ന വ്യക്തി ഇത്തരം പരാമര്‍ശം നടത്തിയതാണ് ഈ നാടിന്റെ പൊതു മതേതരത്വം തകരാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നതെങ്കില്‍ ചരിത്രത്തിലേക്ക് മടങ്ങിയെത്തി ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് അത്തരം പ്രബുദ്ധരെ ഓര്‍മിപ്പിച്ചുക്കൊള്ളട്ടെയെന്ന് കുറിപ്പില്‍ പറയുന്നു.
കെ.സി.വൈ.എം-എസ്.എം.വൈ.എം താമരശ്ശേരി രൂപതയുടെ കുറിപ്പ്
പി.സി. ജോര്‍ജ്ജിനെ വര്‍ഗ്ഗീയ വത്കരിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹം
സമകാലിക വിഷയങ്ങളില്‍ ക്രൈസ്തവ സമൂഹത്തിനുള്ള ആകുലതകള്‍ തന്നെയാണ് പി.സി. ജോര്‍ജ്ജ് ചൂണ്ടികാണിച്ചത്. വിഷം ചീറ്റുന്ന പല പ്രസംഗങ്ങളും പല സാമുദായിക വേദികളിലും മുമ്ബ് ഉയര്‍ന്ന് വന്നപ്പോഴും മൗനം ഭജിച്ചിരുന്നവര്‍ ഈ വിഷയത്തില്‍ വീണ്ടും വീണ്ടും കൃത്യമായ ഇടപെടല്‍ നടത്തുന്നതും പി.സി. ജോര്‍ജ്ജിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതും ഏത് താല്പര്യ അജണ്ടയുടെ ഭാഗമാണെന്നത് വ്യക്തമാണ്. തെളിവ് സഹിതം കേരള പൊതുസമൂഹം പലതവണ ചര്‍ച്ച ചെയ്തുപേക്ഷിച്ച അനവധി നിരവധി പരാമര്‍ശങ്ങളും പ്രഭാഷണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.
അത്തരക്കാര്‍ നാടെങ്ങും നടന്ന് വര്‍ഗീയ വിഷം ചീറ്റുന്ന, കലാപാന്തരീക്ഷം സൃഷ്ടിക്കുന്ന പരാമര്‍ശങ്ങളും ആഹ്വാനങ്ങളും നടത്തിയപ്പോഴും ഈ നാട്ടിലെ പ്രബുദ്ധ മതേതര വാദികള്‍ ഏത് മാളത്തിലായിരുന്നു തപസ്സിരുന്നിരുന്നത് എന്നത് സംശയം ഉദിപ്പിക്കുന്നതാണ്. പി.സി. ജോര്‍ജ്ജ് എന്ന വ്യക്തി ഇത്തരം പരാമര്‍ശം നടത്തിയതാണ് ഈ നാടിന്റെ പൊതു മതേതരത്വം തകരാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നതെങ്കില്‍ ചരിത്രത്തിലേക്ക് മടങ്ങിയെത്തി ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് അത്തരം പ്രബുദ്ധരെ ഓര്‍മിപ്പിച്ചുക്കൊള്ളട്ടെ.
ഇനിയും ഈ വിഷയത്തില്‍ പി.സി. ജോര്‍ജ്ജിനെ ഒറ്റപ്പെടുത്താനും ക്രൂശിക്കാനുമുള്ള ഹിഡ്ഡന്‍ അജണ്ടകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. ക്രൈസ്തവ സമൂഹം സംഘടിക്കും, പ്രതികരിക്കും.
കെ.സി.വൈ.എം. ,എസ്.എം.വൈ.എം. താമരശ്ശേരി രൂപത.