കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന പരാതിയില്‍ പൊലീസ് പനമ്ബിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കര്‍ പരിശോധിച്ചു. നടിയെ ബലാത്സംഗം ചെയ്ത സംഭവത്തിനു ശേഷം കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ നിര്‍ദേശമനുസരിച്ച്‌ കാവ്യ മാധവന്റെ പേരില്‍ എടുത്ത ലോക്കറാണ് തുറന്ന് പരിശോധിച്ചതെന്നു ബാങ്ക് ജീവനക്കാര്‍ സ്ഥിരീകരിച്ചു.

രണ്ടു പൊലീസ് സംഘങ്ങള്‍ ഇന്നലെ രാവിലെയും വൈകുന്നേരവും ബാങ്കിലെത്തി പരിശോധന നടത്തി. എന്താണു ലോക്കറില്‍ നിന്ന് ലഭിച്ചതെന്നു പൊലീസ് വെളിപ്പെടുത്തിയില്ല. കാവ്യ മാധവനെ ചോദ്യം ചെയ്ത ശേഷമാണു ക്രൈംബ്രാഞ്ച് ബാങ്ക് ലോക്കര്‍ പരിശോധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാവ്യ നല്‍കിയത് കേസുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുകളുള്ള കാര്യങ്ങള്‍ പോലും നിഷേധിക്കുന്ന മൊഴികളാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്.ഈ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അന്വേഷണ സംഘം കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണ സംഘം വീണ്ടും ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാരിയരുടെ മൊഴിയെടുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക