ആലപ്പുഴ: ആലപ്പുഴയിലെ കൂട്ടമരണത്തില്‍ ദുരൂഹത അകലുന്നില്ല. വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജ്‌ലയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച്‌ സഹോദരി നഫ്‌ള രംഗത്ത് എത്തി. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ മാത്രം ധൈര്യമുള്ള ആളായിരുന്നില്ല നജ്‌ല. റനീസും അയാളുടെ കാമുകിയും ചേര്‍ന്ന് സഹോദരിയെയും കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും സഹോദരി ആരോപിക്കുന്നു. മരണം നടന്നതിന് തലേദിവസവും ഇരുവരും തമ്മില്‍ ക്വാര്‍ട്ടേഴ്‌സില്‍ തര്‍ക്കമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെയോടെയാണ് ആലപ്പുഴയെ നടുക്കി ഒരു കുടുംബത്തിലെ മൂന്നു പേരുടെ മരണവാര്‍ത്ത പുറത്തറിയുന്നത്. രാത്രി ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് ഭാര്യയും മക്കളും മരിച്ച നിലയില്‍ കണ്ടത് എന്നാണ് റനീസ് പറയുന്നത്. അഞ്ചുവയസ്സുകാരന്‍ ടിപ്പു സുല്‍ത്താനെയും ഒന്നര വയസ്സുകാരി മലാലയെയും കൊലപ്പെടുത്തിയ ശേഷം മാതാവ് 28 കാരിയായ നജില ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും ഒരാള്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലുമാണ് ക്‌ണ്ടെത്തിയത്.ഫാനില്‍ തൂങ്ങി മരിച്ചനിലയിലാണ് നജിലയെ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ മാതാവ് ടിപ്പു സുല്‍ത്താനെന്ന മകനെ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിഗമനം.അടുത്തിടെ റനീസിന്റെ ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ വച്ച്‌ പ്രശ്നം ഒത്തുതീര്‍പ്പാക്കിയിരുന്നു. അതിനു ശേഷവും ഉപദ്രവം തുടര്‍ന്നു. കഴിഞ്ഞ ദിവസവും ക്വാര്‍ട്ടേഴ്സില്‍ ബഹളമുണ്ടായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇടയ്ക്ക് അവധിയെടുത്ത് ഗള്‍ഫില്‍ പോയ റനീസ്, ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്.

ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങളില്‍ മനംനൊന്താണാണ് വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ മക്കളെക്കൊന്ന് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പൊലീസുകാരനായ റനീസിന് ഒന്നിലേറെ സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന വിവരങ്ങളും പുറത്തുവരുന്നു. ഇതില്‍ ഒരു സ്ത്രീ റനീസിന്റെ ബന്ധു തന്നെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പല സ്ത്രീകളും തമ്മിലുള്ള റനീസിന്റെ വാട്‌സാപ് ചാറ്റുകള്‍ പലതവണ നജില കൈയോടെ പിടികൂടിയിരുന്നു. അപ്പോഴൊക്കെ റനീസ് ഇവരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവത്രെ. ഇതിനെച്ചൊല്ലി ക്വാര്‍ട്ടേഴ്‌സില്‍ ഇരുവരും തമ്മില്‍ വഴക്ക് നിത്യസംഭവമായിരുന്നുവെന്നും പറയപ്പെടുന്നു. ജീവിതം തന്നെ ദുസ്സഹമായപ്പോള്‍ നജില വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും റനിസ് നല്‍കിയില്ല. ബന്ധം വേര്‍പ്പെടുത്തിയാല്‍ വീട്ടിലെത്തി നജിലയെയും ഉമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇതില്‍ ഭയന്നാണ് ബന്ധം വേര്‍പെടുത്താതെ നജില തുടര്‍ന്ന് വന്നതെന്നും പറയുന്നു.

ജോലിക്ക് ശേഷം റനീസ് തിരികെ വീട്ടില്‍ വന്നപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് റനീസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദ്ദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌ക്കാരം ആലപ്പുഴയില്‍ തന്നെ നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക