കോഴിക്കോട്: റെയില്‍വേയിലെ മലയാളി ബാസ്‌കറ്റ് ബോള്‍ താരം കെ.സി.ലിതാര (22) ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കോച്ച്‌ രവി സിങ്ങിനെതിരെ കടുത്ത ആരോപണവുമായി ബന്ധുക്കള്‍. കോച്ചിനെതിരെ പട്‌ന രാജീവ്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ലിതാരയുടെ ആത്മഹത്യയിലേക്കു നയിച്ചത് കോച്ചില്‍നിന്നുള്ള മാനസിക പീഡനമാണെന്നു ബന്ധുക്കള്‍ പറഞ്ഞു.

മാര്‍ച്ചില്‍ കൊല്‍ക്കത്തയില്‍ നടന്ന ക്യാംപിനിടെ കോച്ച്‌ ലിതാരയുടെ കൈയില്‍ കയറി പിടിച്ചതിനെ തുടര്‍ന്ന് അവര്‍ പ്രതികരിക്കുകയും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനു പിന്നാലെ രവി സിങ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കി. തിങ്കളാഴ്ച ഇക്കാര്യം അറിഞ്ഞതിനു ശേഷം ലിതാര കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഇക്കാര്യം അവര്‍ ബെംഗളൂരുവിലെ സുഹൃത്തിനെ അറിയിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വടകര വട്ടോളി കത്യപ്പന്‍ചാലില്‍ കരുണന്റെയും ലളിതയുടെയും മകളായ ലിതാരയെ പട്‌ന ഗാന്ധി നഗറിലെ ഫ്‌ലാറ്റിലാണു കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടത്. കോച്ച്‌ രവി സിങ് തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി ലിതാര വീട്ടുകാരോടും സഹപ്രവര്‍ത്തകരോടും പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക