വീടിന്റെ മുന്‍ വശത്തു നിന്നു മോഷണം പോയ മൊബൈല്‍ ഫോണ്‍ അന്വേഷണാത്മക ബുദ്ധിയോടെയാണ് 24 മണിക്കൂറിനുള്ളില്‍ കണ്ടെത്തി ഇരുപത്തിമൂന്നുകാരി. പൂപ്പത്തി സ്വദേശിനി ഇളന്തുരുത്തി ജസ്ന സുബ്രഹ്മണ്യന്റെ മൊബൈല്‍ ഫോണ്‍ ആണ് ഈ മാസം 23നു വൈകുന്നേരം വീ്ട്ടില്‍ നിന്ന് മോഷണം പോയത്.

ഇതേ സമയം സമീപത്തെ കുഞ്ഞിക്കുട്ടന്‍ എന്നയാളുടെ ഫോണും നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെ മോഷ്ടാവിനെ പിടികൂടാന്‍ ജസ്‌ന തീരുമാനിച്ചു. എങ്ങനെയും ആളെ കണ്ടെത്തണം. ഉടന്‍ തന്നെ സമീപത്തെ വീടുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ആയുര്‍വേദ ഉല്‍പന്നങ്ങളുമായി ഒരു ചെറുപ്പക്കാരന്‍ ഇതേ സമയം പരിസരത്തെ വീടുകളില്‍ എത്തിയതായി മനസ്സിലാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാള പൊലീസ് സ്റ്റേഷനിലെത്തി ഉടന്‍ പരാതി നല്‍കി. മാത്രവുമല്ല മടങ്ങും വഴി ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഇതേ വസ്തുക്കള്‍ വില്‍പന നടത്തുന്നവരെ കണ്ടെത്തി. ഇവരുമായി സംഭവം പങ്കുവച്ചു. കൂടാതെ ഇവരില്‍ നിന്നു കമ്ബനി മാനേജരുടെ നമ്ബരും വാങ്ങി.

അയല്‍ വീട്ടുകാരില്‍ നിന്നു ലഭ്യമായ വിവരമനുസരിച്ച്‌ മോഷ്ടാവിന്റെ ലക്ഷണങ്ങള്‍ വിവരിച്ചതോടെ മാനേജര്‍ 4 പേരുടെ ചിത്രം ജസ്നയ്ക്ക് നല്‍കി. ഇതുമായി പൂപ്പത്തിയിലെത്തി സമീപത്തെ വീടുകളിലെത്തി കാണിച്ച്‌ പ്രതിയെ ഉറപ്പിച്ചു. മാനേജരോട് ഇയാളെന്ന് വ്യക്തമാക്കി.

ഒടുവില്‍ മാനേജര്‍ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടാവ് കുറ്റം സമ്മതിച്ചു. ജസ്‌നയുടെ മൊബൈല്‍ മാനേജര്‍ക്കു നല്‍കിയശേഷം ഇയാള്‍ മുങ്ങി. മാള സ്റ്റേഷനില്‍ നേരിട്ടെത്തി മാനേജര്‍ ജസ്നയ്ക്ക് മൊബൈല്‍ കൈമാറിയത്. അതേസമയം കുഞ്ഞിക്കുട്ടന്റെ മൊബൈല്‍ തിരികെ ലഭിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക