കര്‍ണാടകയിലെ ഹിജാബ് വിവാദം ഇതുവരെയും അവസാനിച്ചിട്ടില്ല. തമിഴ്നാട്ടിലും ഹിജാബ് വിവാദത്തിനു ആരംഭമായെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. നാല് വയസുള്ള മകന് അഡ്മിഷന്‍ എടുക്കാനെത്തിയ യുവതിയോട് സ്‌കൂള്‍ അധികൃതര്‍ ഹിജാബ് അഴിക്കാന്‍ പറഞ്ഞ സംഭവത്തെ തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി വിമര്‍ശിച്ചു.

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കര്‍ണ്ണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘പര്‍ദ്ദ വേണം, ഹിജാബ് വേണം എന്ന് പറഞ്ഞു കോടതി വരെ പോയ ഈ പെണ്ണിന്‍റെ വസ്ത്രധാരണരീതി കണ്ടോ..’ എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന വീഡിയോ മുസ്‌കാന്‍ ഖാന്‍ എന്ന പെണ്‍കുട്ടിയുടേതാണെന്നാണ് പ്രചാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹിജാബ് ധരിച്ച്‌, പ്രതിഷേധക്കാരുടെ നടുവിലൂടെ നടന്നു പോകുന്ന മുസ്‌കാന്‍ ഖാന്‍ എന്ന പെണ്‍കുട്ടിയുടെയും ഈ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ വേഷമെന്ന രീതിയില്‍ കാറില്‍ നിന്നും വളരെ മോ‍ഡേണ്‍ വസ്‌ത്രം ധരിച്ചിറങ്ങുന്ന പെണ്‍കുട്ടിയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇത് വ്യാജ വീഡിയോ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഫാക്‌ട് ക്രെസെന്‍ഡോ.

ആദ്യ വീഡിയോയ്‌ക്കൊപ്പം എഡിറ്റ് ചെയ്ത ചേര്‍ത്തിരിക്കുന്നത് യുവ നടി ഉര്‍ഫി ജാവേദിന്റെ വീഡിയോ ആണ്. ‘Urfi Javed spotted drunk’ എന്ന തലക്കെട്ടില്‍ പല ചാനലുകളും ഈ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. IWK TV എന്ന യൂട്യൂബ് ചാനലാണ് വീഡിയോ ആദ്യം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ എഡിറ്റ് ചെയ്താണ് ഹിജാബ് ആക്‌ടിവിസ്റ്റായ മുസ്‌കാന്‍ ഖാന്‍റെ പേരില്‍ പ്രചരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക