മധുര: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ അധ്യാപിക ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി സൈബര്‍ സെല്‍. തമിഴ്നാട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ട്യൂഷന് എത്തിയ മൂന്ന് ആണ്‍കുട്ടികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച്‌ ചിത്രീകരിച്ച വീഡിയോകള്‍ പോണ്‍ സൈറ്റുകള്‍ക്കു വില്‍ക്കാനാണോ എന്നും അന്വേഷിക്കുന്നുണ്ട്. മൂന്ന് വിദ്യാര്‍ഥികളും അധ്യാപികയും തമ്മിലുള്ള അശ്ലീല വിഡിയോ അധ്യാപികയുടെ കാമുകനാണ് പ്രചരിപ്പിച്ചത്. വിഡിയോ വൈറലായതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

മധുരയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായ 42കാരിയാണ് 16 വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവതി 39 വയസ്സുള്ള ഒരു വ്യാപാരിയുമായി അടുപ്പത്തിലായിരുന്നു. 2010ല്‍ വിവാഹമോചിതയായ ഇവര്‍ അതിനുശേഷം ഒരു വ്യവസായിയുമായി പ്രണയത്തിലായി. നിലവില്‍ ഇരുവരും ഒരുമിച്ചാണ് താമസമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുവന്നാണ് അധ്യാപിക ഗ്രൂപ്പ് സെക്സ് നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോക്ഡൗണ്‍ കാലത്ത് അധ്യാപിക അയല്‍വാസികളായ വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ ട്യൂഷനെടുത്തു. ഇതിനിടയിലാണ് ചില കുട്ടികളുമായി അടുപ്പം സ്ഥാപിച്ചത്. തന്റെ കാമുകിയ്ക്ക് വിദ്യാര്‍ഥികളുമായി അടുപ്പമുള്ളത് വ്യാപാരി അറിഞ്ഞു. അധ്യാപികയും വിദ്യാര്‍ഥികളുമായുള്ള ചില ദൃശ്യങ്ങള്‍ ഇയാള്‍ക്കു ലഭിച്ചു. ഇതുകാട്ടി ഭീഷണിപ്പെടുത്തി കൂടുതല്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു.

പുറത്തായ ദൃശ്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് വ്യാപാരിയിലേക്കും കാമുകിയായ അധ്യാപികയിലേക്കുമെത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ചേര്‍ത്ത് അറസ്റ്റുചെയ്യുകയായിരുന്നു. കുട്ടികളും അധ്യാപികയുമടങ്ങുന്ന അശ്ലീലദൃശ്യങ്ങള്‍ ചില സുഹൃത്തുക്കള്‍ക്ക് പങ്കുവെച്ചതായി വ്യാപാരി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ചവരെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

ഗ്രൂപ്പ് സെക്‌സ് വീഡിയോ രാജ്യാന്തര പോണ്‍ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്നും സൈബര്‍ സെല്‍ അന്വേഷിക്കുന്നുണ്ട്. 16 വയസുള്ള മൂന്ന് വിദ്യാര്‍ഥികളെയാണ് അധ്യാപികയും കാമുകനും ചേര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇരയാക്കിയത്. വിഡിയോ ചിത്രീകരിക്കുന്ന വിവരം കുട്ടികള്‍ അറിഞ്ഞിരുന്നില്ല. കാമുകന്റെ സഹായത്തോടെയാണ് ഇവര്‍ വിഡിയോ ചിത്രീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പങ്കുവച്ച എല്ലാവരെയും കണ്ടെത്താന്‍ ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്ന് കേസ് അന്വേഷിക്കുന്ന മധുര സൈബര്‍ സെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ചില സുഹൃത്തുക്കളുമായി വിഡിയോ പങ്കുവച്ചെന്ന് അധ്യാപികയും കാമുകനും പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കേസില്‍ അറസ്റ്റിലായ അധ്യാപികയ്ക്കും കാമുകനുമെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഡിയോ പ്രചരിപ്പിച്ചവരെയും കസ്റ്റഡിയിലെടുക്കുമെന്നും ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക